KeralaNews

വി.എസിനു പദവി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല: പിണറായി

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പദവി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി.എസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂവെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം ശരിവയ്ക്കുന്നതരത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

കേരളത്തിന്റെ സാമ്പത്തികനില അതീവഗുരുതരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവി പൂര്‍ണമായും അന്ധകാരത്തിലാണെന്ന് പറയാനാകില്ല. സിഎജി കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം കടം 1,54,057 കോടി രൂപയാണ്.

സര്‍ക്കാരിനുമുന്നില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ മറികടക്കാന്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കും.
ജനവിധിയെ അംഗീകരിച്ചുള്ള ഭരണമാകും എല്‍.ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുക. അഴിമതിക്കെതിരായ നടപടികളുമായി മുന്നോട്ടുപോകും. മുന്നില്‍വരുന്ന എല്ലാ പരാതികളും 30 ദിവസത്തിനകം തീര്‍പ്പാക്കും. എസ്ബിടി കേരളത്തിന്റെ ബാങ്കാണ്, അങ്ങനെതന്നെ നിലനില്‍ക്കണം. രാഷ്ട്രീയമായി ആരോടും പ്രതികാരം ചെയ്യാനില്ല. നിയമം നിയമത്തിന്റെ വഴിയേ പോകുന്നത് തടയാന്‍ ശ്രമിക്കില്ല.

മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഘര്‍ഷത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം നിര്‍മിക്കാന്‍ തമിഴ്‌നാടിന്റെ സഹകരണം കേരളത്തിനു വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button