Kerala

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി ; എസ്.പിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് പത്തൊന്‍പത് എസ്.പിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം. പിണറായി വിജയന് മന്ത്രിസഭ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ് തലപ്പത്തും വന്‍ അഴിച്ചുപണിയായിരുന്നു നടത്തിയത്. ജയില്‍ മേധാവിയായിരുന്ന ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിക്കുകയും ഐജി ആര്‍ ശ്രീലേഖ ഇന്റലിജന്‍സ് മേധാവിയായ സുദേഷ് കുമാര്‍ ഉത്തരമേഖല ഡിജിപിയായും കെ പത്മകുമാറിനെ കെഎസ്ഇബി വിജിലന്‍സ് ഓഫീസറായും നിയമിച്ചതിനു പിന്നാലെയാണ് എസ്പിമാരുടെ സ്ഥലം മാറ്റം. എസ്.പിമാര്‍ക്ക് സ്ഥലം മാറ്റം നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി.

രാഹുല്‍ ആര്‍ നായരെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ആരോപണ വിധേയനായ ജോക്കബ് ജോബിന് ക്രൈം ബ്രാഞ്ചില്‍ നിയമനം. ചന്ദ്രബോസ് കേസില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച എസ്.പിയാണ് ചന്ദ്രബോസ്. പി.പ്രകാശ് പൊലീസ് ട്രെയ്‌നിംഗ് കോളജ് പ്രിന്‍സിപ്പാള്‍, കാളിരാജ് മഹേഷ് കുമാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.പി, ജയാനന്ദ്.എ പൊലീസ് കംപ്യൂട്ടര്‍ സെല്‍, രാജ്പാല്‍ മീണ എസ്ബി സിഐഡി ഇന്റേണല്‍, മുഹമ്മദ് ഷബീര്‍എന്‍ആര്‍ഐ സെല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സി.പി ഗോപകുമാര്‍എസ്ബി സിഐഡി, പി.എ വത്സന്‍ എംഎസ്പി കമാന്‍ഡന്റ്, സോമശേഖരന്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ സെല്‍, രാഹുല്‍.ആര്‍.നായര്‍ എഐജി വണ്‍, കെ.വിജയന്‍പാലക്കാട് സി.ബി സിഐഡി, കെ.വി ജോസഫ്‌പൊലീസ് അസോസിയേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍, നാരായണന്‍വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എറണാകുളം, വി.ഗോപാലകൃഷ്ണന്‍പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി ,കെ.ജി സൈമണ്‍സി.ബി. സിഐഡി കോട്ടയം, പി.എ ശിഖറാംഎസ്.ബി സിഐഡി തൃശ്ശൂര്‍, പി.അശോക് കുമാര്‍പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി, താമസ് ജോളിസി.ബി. സിഐഡി തിരുവനന്തപുരം എന്നിവയാണ് എസ്പിമാരും സ്ഥാനമാറ്റം ലഭിച്ച സ്ഥാനങ്ങളും. പി പ്രകാശ് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലാകും. പുറ്റിങ്ങല്‍ അപകടസമയത്ത് കൊല്ലം എസ്പിയായിരുന്നു പി പ്രകാശ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button