Kerala

അധ്യാപികയെയും മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : അധ്യാപികയെയും മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ വെട്ടത്തൂരിലാണ് അധ്യാപികയും മകളും തീപ്പൊളളലേറ്റും 11 മാസം പ്രായമുളള മകന്‍ പുക ശ്വസിച്ചും മരിച്ചത്. മേലാറ്റൂര്‍ ആര്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച ജിഷമോള്‍ കെ.മാണി. ജിഷയും മകള്‍ അന്ന ലിജോയും 11 മാസം പ്രായമുളള മകന്‍ ആല്‍ബര്‍ട്ടും ഒരുമുറിയിലാണ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ ആറു വയസുളള മകനൊപ്പം കിടന്നുറങ്ങുകയായിരുന്നു ഭര്‍ത്താവ് ലിജോ.

തുടര്‍ന്ന് രാവിലെ ലിജോ പലവട്ടം ജിഷയുടെ മുറിയില്‍ തട്ടിവിളിച്ചെങ്കിലും കതക് തുറന്നില്ല. ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ കതകു തളളിത്തുറന്നപ്പോഴാണ് തീപൊള്ളലേറ്റ നിലയില്‍ ജിഷയെയും മകളെയും കണ്ടെത്തിയത്. ഇരുവരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ മുറിയിലുണ്ടായിരുന്ന 11 മാസം പ്രായമുളള മകന്‍ ആല്‍ബര്‍ട്ട് പുക ശ്വസിച്ച് മരിച്ചുവെന്നാണ് സംശയം. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനും സംഘവും വീട്ടിലെത്തി പരിശോധന നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button