Kerala

നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്നു

ആമ്പല്ലൂര്‍ : നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്നു. രഞ്ജിത്ത്-നീഷ്മ ദമ്പതികളുടെ മകള്‍ മേബയെയാണ് പുഴയിലെറിഞ്ഞ് കൊന്നത്. സംഭവത്തില്‍ നീഷ്മയുടെ അച്ഛന്റെ സഹോദരി ശൈലജയെ(49) പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊന്നത്.

വ്യാഴാഴ്ച വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പുഴയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രജിത്ത് വിദേശത്തായതിനാല്‍ നീഷ്മയും മേബയും പാഴായിയിലാണ് താമസിക്കുന്നത്. പുതുക്കാട് മേരിമാത സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്നു മേബ.

മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് എടുത്തു കൊണ്ടുപോയശേഷം വായും മൂക്കും പൊത്തിപ്പിടിച്ച് കുട്ടിയെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ശൈലജ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. പുഴയുടെ അരികിലേക്ക് കുട്ടി പോകാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button