KeralaNews

സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കൊല്ലം:ഭാര്യയുടെ ചികിത്സയ്ക്കായി ഇളംകുളം സഹകരണ ബാങ്കിൽ നിന്ന് എടുത്ത 75,000 രൂപ തിരിച്ചടയ്ക്കാൻ കഴിയാതെ ഗൃഹനാഥൻ ആത്മഹത്യചെയ്തു.കല്ലുവാതുക്കൽ സ്വദേശി വിജയകുമാർ ആണ് തിരിച്ചടവിനു ഇളവ് നൽകാത്തതിനാൽ ആത്മഹത്യ ചെയ്തത്.

സിപിഎം ഭരണത്തിലുള്ള സഹകരണ ബാങ്കുകൾ പാവപ്പെട്ടവരുടെ അത്താണി എന്ന് പറയുന്നുണ്ടെങ്കിലും അധികൃതർ യാതൊരു മനഃസാക്ഷിയും കാണിച്ചില്ലെന്നാണ് ആരോപണം. ഭാര്യയുടെ ചികിത്സയ്ക്കായി എടുത്ത 75000 രൂപയും പലിശയും അടയ്ക്കാൻ നിത്യ വൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന വിജയകുമാറിന് അപ്രാപ്യമായിരുന്നു.

മൺ കട്ടകൾ കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ കുടിലായിരുന്നു വിജയകുമാറിന്റെ ആകെ സമ്പാദ്യം. വീട് വെക്കാനായി അപേക്ഷ നൽകിയിട്ടു പോലും രണ്ടു പെൺകുട്ടികൾ ഉൾപ്പെടുന്ന ഈ വീട്ടുകാർക്ക് അത് നിഷേധിക്കുകയായിരുന്നു.

image courtesy ; janam TV

shortlink

Related Articles

Post Your Comments

Related Articles


Back to top button