KeralaNews

എയർ ആംബുലൻസിൽ നാട്ടിലെത്തിച്ചിട്ടും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല ; അബുദാബിയിൽ നിന്നും ജീവൻ രക്ഷിക്കാൻ നാട്ടിൽ എത്തിയ രോഗി ചികിത്സയ്‌ക്കിടെ മരിച്ചു

ഫോർട്ട് കൊച്ചി: പക്ഷാഘാതത്തെത്തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഏലിയാസ് ജോർജിനെ നാട്ടിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. 42 കാരനായ ഏലിയാസ് ജോർജ് നസ്‌റത്ത് സ്വദേശിയാണ്. ഇന്നലെ പുലർച്ചെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഏലിയാസ് മരിച്ചത്. നസ്‌റത്ത് ജനത റോഡ് കോയിപ്പറമ്പിൽ കെ ഇ ഫിലോദാസിൻറെ മകനാണ് മരിച്ച ഏലിയാസ്.

അബുദാബിയിൽ ടാക്സി ഡ്രൈവറായിരുന്നു. ജോലിക്കിടെ ജൂലൈ 16 നു പക്ഷാഘാതം വന്ന് ഗുരുതരാവസ്ഥയിൽ അബുദാബി ക്ളീവ്ലാൻഡ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഏലിയാസിനെ നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ഏറെ ബുദ്ധിമുട്ടി. ഓഗസ്റ്റ് 28 നു ഒരു പ്രമുഖ പത്രം റിപ്പോർട്ട് നല്കിയതിനെത്തുടർന്നാണ് അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി സഹായഹസ്തവുമായി എത്തിയത്. തുടർന്ന് സെപ്തംബർ 16 നു എയർ ആംബുലൻസിൽ ഏലിയാസിനെ നാട്ടിലെത്തിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട മാസത്തോളം എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏലിയാസിനെ ആയുർദ ചികിത്സയ്ക്കായി ഒരാഴ്ച മുൻപ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഭാര്യ കടവന്ത്ര ഞാലിപ്പറമ്പിൽ അഞ്ചു. മക്കൾ സ്മിറിൻ, സലാന. ഇരുവരും സെന്റ് മേരീസ് എ ഐ ജി എച്ച് എസ് വിദ്യാർഥികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button