India

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, വേറെ വിവാഹം കഴിപ്പിച്ചു : വിവരമറിഞ്ഞ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ജെയ്പൂര്‍● 25 കാരിയായ ഭതൃമതിയെ എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം ഒരുലക്ഷം രൂപയ്ക്ക് വിറ്റു. സംഭവമറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയില്‍ കഴിഞ്ഞ നവംബര്‍ 22 മുതല്‍ 28 വരെയാണ് സംഭവം അരങ്ങേറിയത്.

നവംബര്‍ 22 ന് അസല്‍ ഖേരി ബസ് സ്റ്റാന്‍ഡില്‍ ബസ് കത്ത് നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികളുടെ അമ്മയായ യുവതിയ്ക്ക് ജീപ്പിലെത്തിയ ചിലര്‍ ഭലേരി പട്ടണം വരെ ലിഫ്റ്റ്‌ വാഗ്ദാനം ചെയ്ത് കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

ജീപ്പില്‍ കല്യാണ്‍ സിംഗ്, രാജു സിംഗ്, ഹരിറാം എന്നിങ്ങനെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ചുപോയ ജീപ്പ് അവിടെയുള്ള ഒരു കുടിലില്‍ എത്തിച്ച് കെട്ടിയിട്ട് നിരവധിതവണ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

രണ്ട് ദിവസം നീണ്ട തുടര്‍ച്ചയായ പീഡനത്തിന് ശേഷം യുവതിയെ സംഘം ചുരു ജില്ലയിലെ സിംല ഗ്രാമത്തില്‍ എത്തിച്ച് നാല് പേര് ഒരുലക്ഷം രൂപയ്ക്ക് വിറ്റു. രാജു റാം, മഹാവീര്‍, സന്ദീപ്‌, ഗിര്‍ധാരി എന്നിവരാണ്‌ യുവതിയെ വിലയ്ക്ക് വാങ്ങിയത്. ഇവര്‍ യുവതിയെ അജ്ഞാതകേന്ദ്രത്തില്‍ എത്തിച്ച ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. ഇതിനിടെ യുവതി നിരവധി തവണ രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് നാല്‍വര്‍ സംഘം ലീലാ റാം എന്നയാളെക്കൊണ്ട് യുവതിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്തു. അയാളിൽനിന്ന് സംഘം ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

28നു ഗ്രാമത്തിലെ പ്രായമായ ഒരാളുടെ സഹായത്തോടെ രക്ഷപ്പെട്ട യുവതി ഭലേരി പൊലീസ് സ്റ്റേഷനിലെത്തി തന്റെ ദുരനുഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ യുവതിയെ വീട്ടില്‍ എത്തിയ്ക്കുകയും യുവതി തന്റെ ദുരനുഭവം ഭര്‍ത്താവിനോടും വിവരിക്കുകയും ചെയ്തു. ഭാര്യ നേരിട്ട ക്രൂരപീഡനത്തിന്റെ ഞെട്ടലിലാണ് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

ജില്ല പോലീസ് മേധാവി ഭരത് രാഹുല്‍ മന്‍ഹര്‍ദാന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് മൂന്ന് ടീമുകളായി പ്രതികള്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരികയാണ്‌. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, നിര്‍ബന്ധിത വിവാഹം, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ് കേസേടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button