Kerala

തെറിയഭിഷേകം നടത്തിയവര്‍ക്ക് മറുപടിയുമായി രാഹുല്‍ പശുപാലന്‍

കൊച്ചി•ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷം ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്ത പ്രൊഫൈല്‍ ചിത്രത്തിന് താഴെ തെറിയഭിഷേകം നടത്തിയവര്‍ക്ക് മറുപടിയുമായി രാഹുല്‍ പശുപാലന്‍. തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തിൽ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി.

ബോധപൂർവം ഒരു ഇമേജ് സൃഷ്ടിച്ചു അതിൽ ജീവിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട്‌ ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയിൽ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. തങ്ങള്‍ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടർന്നും അതിൽ അസഹിഷ്ണുത ഉള്ളവർ ദയവായി തങ്ങളിൽ നിന്നും അകന്നു നില്‍ക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിക്കുന്നു.

രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം

തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തിൽ നിന്നും ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനൊ ഉദ്ദേശിക്കുന്നില്ല. ഇത്തരം ഗൗരവമേറിയ ഒരു കുറ്റകൃത്യ ത്തിൽ ഞങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആർക്കും വേണ്ടിയല്ല ഇതെഴുതുന്നത്. ബോധപൂർവം ഒരു ഇമേജ് സൃഷ്ടിച്ചു അതിൽ ജീവിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നതുകൊണ്ട്‌ ഈ ആക്രമണം തെല്ലും അലട്ടുന്നുമില്ല. നിരപരാധിത്വം തെളിയിക്കാനുള്ളത് കോടതിയിൽ മാത്രമാണ്. അതിനു കഴിയും എന്ന ആത്മവിശ്വാസവും ഉണ്ട്. ഞങ്ങൾ എന്തായിരുന്നു ഇതുവരെ അതുതന്നെയാകും തുടർന്നും അതിൽ അസഹിഷ്ണുത ഉള്ളവർ ദയവായി ഞങ്ങളിൽ നിന്നും അകന്നു നിൽക്കുക .

“The present petitioner however was not involved in trafficking of CW2 and 3 from place to place .It is evident that she was some way involved in some other program known as ” kiss of love” in respect of which there were investigation and she has been arraigned as accused no :4 “(Order Copy https://goo.gl/TUUxKU )

പ്രായപൂർത്തി ആകാത്ത കുട്ടികളെ ട്രാഫികിങ് നടത്തി എന്ന കുറ്റാരോപണത്തിനു ഒരു വര്ഷത്തിനു ശേഷം ജാമ്യം അനുവദിക്കുമ്പോൾ കർണാടക ഹൈ കോടതി പറഞ്ഞ വാക്കുകൾ ആണിത്. പോലീസ് പറഞ്ഞതും പറയാത്തതും ആയ കഥകൾ നിറം പിടിപ്പിച്ചു എഴുതി എന്റെ അടുക്കളയിലെ കഴുകാത്ത പാത്രത്തിന്റെ എണ്ണം വരെ ലൈവ് റിപ്പോർട്ട്‌ ചെയ്തവർ കോടതിൽ നടന്നതൊന്നും “അറിഞ്ഞില്ല”. അതിൽ പരിഭവവുമില്ല, അങ്ങനെയൊക്കെയാണ് വ്യവസ്ഥിതികൾ എന്ന ബോധ്യമുണ്ട്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്തു എന്ന് ആവർത്തിച്ചു പറഞ്ഞവർ കേരളത്തിൽ 14 മാസമായിട്ടും ഒരു കുറ്റപത്രം പോലും നൽകിയിട്ടില്ല.

എന്ത് കഷ്ടപ്പെട്ടും നിയമ സഹായം നൽകും എന്ന് ഞങ്ങളുടെ അച്ഛനമ്മമാർ തീരുമാനിച്ചില്ല എങ്കിൽ ഒരുപക്ഷേ കുറ്റപത്രമോ വിചാരണയോ കൂടാതെ വർഷങ്ങളോളം തടവിൽ കഴിഞ്ഞേനെ. ആരോപണങ്ങൾ തെളിയിക്കപ്പെടും വരെ ആരോപണങ്ങൾ മാത്രമാണ് എന്ന് ആവർത്തിച്ചു പറഞ്ഞു മനസിന്‌ ധൈര്യം പകർന്നു ഒപ്പം നിൽക്കുകയും സത്യം എത്രയും വേഗം തെളിയട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്ന മുൻപരിചയം ഉള്ളവരും ഇല്ലാത്തവരും ആയ എല്ലാ വലിയ മനുഷ്യരോടും അവസരങ്ങൾ ഉപയോഗപ്പെടുത്തി നേട്ടങ്ങൾ കൊയ്തവരോടും എല്ലാം സ്നേഹം മാത്രം.

shortlink

Related Articles

Post Your Comments


Back to top button