KeralaNewsUncategorized

കൊച്ചി ഓൺലൈൻ പെൺവാണിഭക്കേസ്: പുതിയ വെളിപ്പെടുത്തലുകളുമായി രാഹുൽ പശുപാലൻ

കൊച്ചി: കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പൊലീസ് തങ്ങള്‍ക്ക് മേല്‍ കെട്ടിച്ചമച്ച കഥയാണെന്നും പൊലീസ് തന്നെയും ഭാര്യയെയും ടാര്‍ജറ്റ് ചെയ്ത് കുടുക്കിയതാണെന്നും ആവർത്തിച്ച് രാഹുൽ പശുപാലൻ. രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നവംബറിലാണ് രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയെയും പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പണത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഭാര്യയെയും ലൈംഗിക ബന്ധത്തിന് കാഴ്ചവയ്ക്കല്‍, ചൂഷണത്തിനായുള്ള മനുഷ്യക്കടത്ത്, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നിവയായിരുന്നു രാഹുലിന് എതിരെയുള്ള കേസ്.

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ:

എന്നെയും രശ്മിയെയും മകനെയും പഞ്ചനക്ഷത്രഹോട്ടലിൽ നിന്നല്ല വീട്ടില്‍ നിന്നാണ് പൊലീസ് കൂട്ടിക്കൊണ്ടുപോയത്. ഡിഐജി ശ്രീജിത്ത് ആലുവ പൊലീസ് ക്ലബ്ബിലുണ്ടെന്നും, ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നുമാണ് വീട്ടിലെത്തിയ പോലീസുകാർ പറഞ്ഞത് . അടുത്തദിവസം കോടതിയില്‍ ഹാജരാക്കിയപ്പോളാണ് പൊലീസിന്റെ കഥകൾ അറിയുന്നത് തന്നെ. അഭിഭാഷകനായി ബന്ധപ്പെടാൻ പോലും ഞങ്ങളെ അനുവദിച്ചില്ല. ഫേസ്ബുക്ക്, ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകള്‍ പോലീസുകാർ ചോദിച്ചു വാങ്ങിയിരുന്നു. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം പൊലീസിന്റെ സൃഷ്ടിയാണ്. കടുത്ത മാനസികപീഡനമാണ് ഞങ്ങൾ അനുഭവിച്ചത്. സ്വർണാഭരണങ്ങൾ വിറ്റും ബന്ധുക്കളുടെ സഹായത്തോടെയുമാണ് കേസ് നടത്തിയത്. തന്റെ വാദങ്ങൾ ഭൂരിപക്ഷം പേരും വിശ്വസിക്കില്ല. തെറ്റൊന്നും ചെയ്‌തിട്ടില്ല എന്ന് ഉത്തമബോധ്യം ഉള്ളത് കൊണ്ട് സമൂഹത്തിൽ നിന്ന് ഒളിച്ചോടാൻ തങ്ങൾ തയ്യാറാകില്ല എന്നും രാഹുൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button