NewsIndia

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമങ്ങൾ പുതിയ സാങ്കേതികവിദ്യയുമായി ഇന്ത്യ

ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ ഇന്ത്യ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെ വികസിപ്പിച്ച പ്രത്യേക സാങ്കേതികവിദ്യയുടെ പേര് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍(ജി.പി.ആര്‍) എന്നാണ്. ഇതിലൂടെ തുരങ്കങ്ങളും മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന കുഴിബോംബുകളും കണ്ടെത്താന്‍ കഴിയും.

2001നും 2016നും ഇടയില്‍ ഇന്ത്യ പാക്‌ അതിര്‍ത്തിയില്‍ ഏകദേശം ഏട്ടോളം തുരങ്കങ്ങളാണ് സൈന്യം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സൈന്യം തുരങ്കം കണ്ടെത്താന്‍ സാങ്കേതികവിദ്യയുടെ സഹായം തേടാന്‍ തീരുമാനിച്ചത്. ഇതുകൂടാതെ വെടിവെയ്പ് നിരീക്ഷിക്കാനുള്ള മറ്റൊരു സാങ്കേതികവിദ്യയും ബി.എസ്.എഫിന്റെ പരീക്ഷണത്തിലാണ്. ശത്രുക്കള്‍ നിറയൊഴിച്ച് തൊട്ടടുത്ത സെക്കന്‍ഡില്‍ ഇതിന്റെ സഹായത്തോടെ 300 മുതല്‍ 1200 മീറ്റര്‍ വരെ പരിധിയില്‍ മുന്നറിയിപ്പ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button