KeralaNews

നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി പോയത് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ആര്‍ക്കോ കൈമാറാന്‍ : പള്‍സറിന്റെ പുറകിലുള്ള അജ്ഞാതനെ തേടി പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി പോയത് ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ആര്‍ക്കോ കൈമാറാന്‍ വേണ്ടിയാണ്. എന്നാല്‍ ആര്‍ക്കാണെന്നത് പൊലീസിന് കണ്ടെത്തുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. ഈ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തു പോയിട്ടുണ്ടാകുമോ എന്നാണ് ആശങ്ക.

നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി രക്ഷപെടുംമുമ്പ് കൊച്ചിയില്‍ ഒരാളുമായി കൂടിക്കാഴച്ച നടത്തി. മറ്റു പ്രതികളായ മണികണ്ഠനേയും വിജേഷിനും മാറ്റി നിര്‍ത്തിയായിരുന്നു ഈ കൂടിക്കാഴ്ച. ഇതിനുശേഷമാണ് സുനി അമ്പലപ്പുഴയിലേക്ക് പോയത്. സുനി കണ്ടത് ആക്രമണത്തിന്റെ ആസൂത്രകനെയാണോയെന്ന സംശയമുണ്ട്. അതിലപുരി നടിയുടെ ദൃശ്യങ്ങള്‍ കൈമാറലായിരുന്നോ ഉദേശമെന്ന് പൊലീസ് സംശയിക്കുന്നു. ഇതു സംബന്ധിച്ച തെളിവോ സൂചനയോ പോലും പൊലീസിന് ഇനിയും കിട്ടിയിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നത് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിട്ടുണ്ട്. ആരെ കാണാനാണ് സുനി ഇവിടെ എത്തിയതെന്നതില്‍ വ്യക്തത വരുത്തേണ്ട ബാധ്യസ്തതയും ഇനി പൊലീസിന് ഉണ്ട്.

അതിനിടെ ഈ ദൃശ്യങ്ങള്‍ പീഡനത്തിന് ഇരയായ നടിയുടെ അടുപ്പക്കാര്‍ക്ക് ആശങ്കയാണ് നല്‍കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയുള്ള ബ്ലാക് മെയിലായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യം. ഒരു സ്ത്രീയായിരുന്നു സുനിയെ ജോലി ഏല്‍പ്പിച്ചതെന്നും പൊലീസ് സൂചന നല്‍കിയിട്ടുണ്ട്. ഈ സ്ത്രീയിലേക്ക് ദൃശ്യങ്ങള്‍ എത്തിയുണ്ടെങ്കില്‍ അത് ആശങ്കപ്പെടേണ്ടതാണ്. ഇത് പുറത്തുവരാനുള്ള സാധ്യതയും കൂടുതലാണ്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം അഭിഭാഷകന്‍ മൊബൈല്‍ ഫോണും കോടതിയില്‍ നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോകലിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത ്എത്തിയതിന്റെ സൂചനയായി ഇതിനേയും വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ദൃശ്യങ്ങള്‍ കൈമാറാനുള്ള സാധ്യത ഉറപ്പിച്ച് രാത്രിയിലെ മതില്‍ചാട്ടവും രഹസ്യ ആശയ വിനിമയവും എത്തുന്നത്. വലിയ ഗൂഢാലോചനയുടെ സാധ്യതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button