International

ഭര്‍ത്താവ് കരയാന്‍ ഭാര്യ ചെയ്തത് ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത ക്രൂരത

ഭര്‍ത്താവ് കരയാന്‍ ഭാര്യ ചെയ്തത് ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത ക്രൂരത. മെരിലാന്റിലാണ് സംഭവം നടന്നത്. മരുന്നാണെന്ന് പറഞ്ഞ് തണുത്ത ദ്രാവകം അമ്മ മകന് നല്‍കുകയായിരുന്നു. അഞ്ചുവയസ്സുകാരന്റെ ശ്വാസം നിലയ്ക്കുന്നത് വരെ അവര്‍ ആ ക്രൂരത ചെയ്തു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി കാറില്‍ പുറത്തേക്കു പോയി. ഗ്യാസ്സ്റ്റേഷനില്‍ നിന്നും ഗ്യാസ് നിറച്ച് വഴിയിലൊരിടത്തുവെച്ച് സിഗരറ്റ് ലാംപ് കത്തിച്ച് കാറിനു തീ കൊളുത്തി. മകന്റെ മൃതദേഹം കത്തിക്കരിഞ്ഞപ്പോള്‍ അമ്മയുടെ ശരീരത്തില്‍ നാല്‍പ്പതു ശതമാനത്തോളം പൊള്ളലുമേറ്റിരുന്നു. അതും ആ അമ്മയുടെ അതിബുദ്ധിയായിരുന്നു മകന്റെ മരണം വെറുമൊരു അപകടമരണമാക്കാന്‍ ആ അമ്മ മെനഞ്ഞെടുത്ത തന്ത്രമായിരുന്നു ഇത്.

മോരിലാന്റിലെ കോടതിമുറിയില്‍ അരങ്ങേറിയത് അത്യന്തം നാടകീയമായ രംഗങ്ങളായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല അന്വേഷണ സംഘം സഫിരാദ് എന്ന മുപ്പത്തിയഞ്ചുവയസ്സുകാരിയെ സംശയിച്ചത്. വിവാഹമോചിതയായ അവര്‍ ഭര്‍ത്താവിനോടു പറഞ്ഞ ചില വാചകങ്ങള്‍ കൂടിയാണ് അവരെക്കുറിച്ചുള്ള സംശയത്തിനു ബലം നല്‍കിയത്. ”നീ കരയുന്നതു ഞാന്‍ കാണും അന്നു നിനക്കു പശ്ചാത്താപം തോന്നും” എന്നാണ് അവള്‍ ഭര്‍ത്താവിനെ വെല്ലുവിളിച്ചത്. തന്നോടു പ്രതികാരം ചെയ്യാന്‍ ജീവന്റെ ജീവനായ കുഞ്ഞിനെ ഭാര്യകൊല്ലുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു പറഞ്ഞ് അലമുറയിട്ടു കരയുകയാണ് ഭര്‍ത്താവ് ഹമീദ് ദാന.

സംഭവം നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചെയ്ത മഹാപാപത്തെക്കുറിച്ചോര്‍ത്ത് അമ്മയ്ക്കു തെല്ലും പശ്ചാത്താപമില്ല. ശിക്ഷിക്കപ്പെട്ടപ്പോഴും വിചാരണക്കോടതിയ്ക്കു മുമ്പില്‍ നിന്നപ്പോഴുമൊന്നും ആ അമ്മയ്‌ക്കൊരു കുലുക്കവുമുണ്ടായില്ല. മകനെ കൊന്ന വിധം അമ്മ കോടതിയ്ക്കു മുന്നില്‍ വിസ്തരിച്ചപ്പോള്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും കുടുംബവും തകര്‍ന്നു പോയി. അമ്മ നല്‍കിയ വിഷം കുടിക്കുന്നതിനു മുമ്പ് അവന്‍ സംസാരിച്ച അവസാനവാചകങ്ങളോര്‍ത്തോര്‍ത്ത് കരഞ്ഞു കരഞ്ഞു ആ അച്ഛന്‍ കോടതിമുറിയില്‍ത്തളര്‍ന്നു വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button