Kerala

സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മത നേതാക്കള്‍ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മത നേതാക്കള്‍ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതചിഹ്നങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൊച്ചു പെണ്‍കുട്ടികളടക്കം ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പിണറായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വര്‍ഗീയതയെന്നത് സ്ത്രീയുടെ ശത്രുവാണെന്നും പിണറായി പറഞ്ഞു. പോലീസ് ശക്തമായ നടപടിയെടുക്കും, കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങികൊടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ലൈംഗിക പീഡനത്തെ ന്യായീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്നവരെ ഒന്നാം തരം സാമൂഹ്യ വിരുദ്ധരായെ കാണാനാകൂ. കുട്ടികള്‍ക്കു നേരേ ലൈംഗിക ഉദ്ദേശത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണെന്നും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button