NewsIndia

ജയലളിതയുടെ മകന്‍ ജയിലിലേക്ക്‌

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ യുവാവിനെ ജയിലിലടയ്ക്കാൻ മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ജയലളിതയുടെയും അന്തരിച്ച തെലുങ്കു സിനിമാനടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണെന്ന് അവകാശവാദം ഉന്നയിച്ചാണ് ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തി എത്തിയത്.

കൃഷ്‍ണമൂർത്തിയെ ജയിലിലേക്കു കൊണ്ടുപോകാന്‍ പോലീസിനോട് ആവശ്യപ്പെടുമെന്നാണ് ജസ്റ്റിസ് ആര്‍.മഹാദേവന്‍ മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ ശനിയാഴ്ച ചെന്നൈ സിറ്റി പോലീസ് കമ്മിഷണറെ നേരില്‍ക്കണ്ട് മകനാണെന്ന് തെളിയിക്കാനായി നല്‍കിയ രേഖകളെല്ലാം പരിശോധനയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. ജയലളിതയുടെ മകനാണെന്ന് തെളിയിക്കാന്‍ കൃഷ്ണമൂര്‍ത്തി രേഖകള്‍ വ്യാജമായി തയ്യാറാക്കിയതാണെന്നും ഒരു എല്‍.കെ.ജി.വിദ്യാര്‍ഥിയുടെ മുമ്പില്‍ ഇട്ടു കൊടുത്താല്‍ പോലും ഇവ വ്യാജമാണെന്നു തിരിച്ചറിയുമെന്നും കോടതി വ്യക്തമാക്കി. സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. കമ്മീഷണര്‍ ഇവ പരിശോധിക്കട്ടെയെന്നും ജസ്റ്റിസ് മഹാദേവന്‍ നിര്‍ദേശിച്ചു.

1985-ലാണ് ജനിച്ചതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ എം.ജി.ആറിന്റെ വീട്ടില്‍ ജോലി ചെയ്ത ഈറോഡിലെ വസന്തമണിക്ക് തന്നെ ദത്തു നല്‍കിയെന്നും കൃഷ്ണമൂര്‍ത്തി നൽകിയ ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button