KeralaNews

മന്ത്രിമാര്‍ ഇങ്ങനെയായാല്‍ സാധാരണക്കാര്‍ ആരോട് പരാതി പറയും : ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരെപ്പോലും കണ്ട് പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംബന്ധിച്ച വാര്‍ത്തയോടാണ് അദ്ദേഹം പ്രതികരിച്ചത്.

പരാതി പറയാനെത്തിയ സ്ത്രീയോട് അശ്ലീല സംഭാഷം നടത്തിയെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണത്തിന്റെ നിജസ്ഥിതി സംബന്ധിച്ച അന്വേഷണം ഉടന്‍ നടത്തുകയും ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടേതെന്നല്ല ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത സംഭാഷണമാണ് എ.കെ ശശീന്ദ്രനില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

ആരോപണം ശരിയെങ്കില്‍ ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് മന്ത്രിക്കെതിരെതന്നെ സമാനമായ ആരോപണം. മന്ത്രിയുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് സംഭവം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ നേരിടുന്നതില്‍ ഗുരുതരമായ കൃത്യവിലോപം കാട്ടുന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button