KeralaLatest NewsNews

രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിക്കാൻ വയ്യാതെ ഭാര്യ കൊലപ്പെടുത്തി- കൊലപാതകം പുറത്തായത് ശരീരം ചിതയിലേക്കെടുക്കുന്ന സമയത്ത്

 
 പത്തനാപുരം: ഒരുവർഷമായി രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിച്ചു മടുത്ത ഭാര്യ അവസാനം ആ കടും കൈ ചെയ്യാൻ തീരുമാനിച്ചു.തലവൂർ ചുണ്ടമല അശ്വതിഭവനിൽ സുന്ദരൻ ആചാരി(59)യെയാണ് ഭാര്യ കൊലപ്പെടുത്തിയത്.സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ അവർ ആവും വിധം ശ്രമിച്ചെങ്കിലും മക്കൾ പോലീസിൽ അറിയിച്ചതിനാൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.മകളോടും ഭർത്താവിനോടും ഒപ്പമായിരുന്നു സുന്ദരൻ ആചാരിയും ഭാര്യ വസന്തവും കഴിഞ്ഞിരുന്നത്.
 
സുന്ദരൻ ആചാരി ഒരുവർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. എന്നാൽ അടുത്തിടെ വീണു കാലൊടിഞ്ഞതോടെ കിടക്കയിൽ തന്നെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്ന അവസ്ഥയിലായി.ഇതോടെ ഭാര്യ വസന്തയായിരുന്നു ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. എന്നാൽ കുറെ കാലം നോക്കിയതോടെ വസന്തക്കു മടുത്തു. അതോടെ അവർ കഷ്ടപ്പെടാൻ ഇനി വയ്യ എന്ന് തീരുമാനിക്കുകയും ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയുമായിരുന്നു.
 
സംഭവദിവസം വീട്ടിൽ മറ്റാരും ഇല്ലാതിരുന്നനേരം വസന്ത തലയിണ മുഖത്ത് അമർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിക്കാത്തതിനാൽ മൊബൈൽ ചാർജറിന്റെ വയർ കഴുത്തിൽ ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സുന്ദരൻ ആചാരി മരിച്ചെന്ന കാര്യം ഭാര്യതന്നെയാണ് മകളെ അറിയിച്ചത്. തുടർന്ന് ഡോക്ടറെ വരുത്തി മരണം സ്ഥിരീകരിച്ചെങ്കിലും സംശയം തോന്നിയ ഡോക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു.
 
ശവസംസ്‌കാരം നടക്കുന്നതിനിടെ പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ കൊലപാതകം ആണെന്ന് തെളിയുകയും വസന്തയെ കൂടുതൽ ചോദ്യം ചെയ്തതോടെ സംഭവം പുറത്താകുകയുമായിരുന്നു.പ്രതിയെ പുനലൂർ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button