KeralaLatest NewsNews

ബൈജു കൊട്ടാരക്കരയുടെ കുട്ടികളെ വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവം- ബാങ്ക് മാനേജര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

 

കൊച്ചി: പ്രമുഖ സംവിധായകനും മാക്ട് ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കരയുടെ പ്രായപൂർത്തിയാകാത്ത മകളെയും മകനെയും ഫെഡറൽബാങ്ക് അധികൃതർ വീട് ജപ്തിചെയ്ത് ഇറക്കിവിട്ട സംഭവത്തിൽ വിശദീകരണം നൽകാൻ മാനേജരോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.ബൈജു കൊട്ടാരക്കരയും അദ്ദേഹത്തിന്റെ മകളും സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് ഫെഡറല്‍ബാങ്കിന്റെ വരാപ്പുഴ ബ്രാഞ്ച് മാനേജര്‍ അനിതയോട് 26ന് ആലുവ ഗവ. ഗസ്റ്റ്‌ഹൌസില്‍ നടക്കുന്ന ക്യാമ്പ്‌കോടതിയില്‍ ഹാജരാവാനാണ് നിർദ്ദേശം.

തന്റെ പേരിൽ വരാപ്പുഴയിലുള്ള രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശം ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ മക്കളുടെ പേരിലേക്കു കോടതി ഉത്തരവ് പ്രകാരം മാറ്റിയിരുന്നു.എന്നാൽ ഏപ്രിൽ 26 നു മക്കൾ പഠന പരിശീലനത്തിന്റെ ഭാഗമായി കോട്ടയത്തായിരിക്കുമ്പോൾ വരാപ്പുഴ ഫെഡറൽ ബാങ്ക് വനിതാ മാനേജരും പുരുഷ ജീവക്കാരനും ചേർന്നു വീട് കുത്തിത്തുറന്നു പുതിയ താക്കോലിട്ടു പൂട്ടി.എന്നാൽ 29 നു വീട്ടിലെത്തിയ കുട്ടികൾക്ക് വീട്ടിൽ കയറാൻ സാധിച്ചില്ല.

ബാങ്ക് നിയോഗിച്ച കാവൽക്കാരൻ കുട്ടികളെ തടയുകയായിരുന്നു. തങ്ങൾക്കു താമസിക്കാൻ വീടില്ലെന്നു പറഞ്ഞപ്പോൾ വീട് ബാങ്ക് ജപ്തി ചെയ്തുവെന്നും ഗുണ്ടകളീ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.സഭ്യമല്ലാത്ത ഭാഷയിൽ മാനേജരും ജീവനക്കാരനും സംസാരിച്ചതായും മകൾ തളർന്നു വീണതായും പറയുന്നു.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീട് കുത്തിതുറന്ന്  പുതിയ താക്കോലിട്ട് പൂട്ടിയത് മനുഷ്യാവകാശ ലംഘനമാണെന്നു സംഭവത്തെ അതിരൂക്ഷമായി വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button