Latest NewsIndia

കഴുത്തില്‍ വെടിയുണ്ടയുമായി യുവാവ് നടന്നത് 15 മണിക്കൂര്‍

 
ന്യുഡല്‍ഹി : കഴുത്തില്‍ വെടിയുണ്ടയുമായി യുവാവ് നടന്നത് 15 മണിക്കൂര്‍. സൂരജ് പ്രകാശ് ശര്‍മ്മ എന്ന യുവാവാണ് പിന്‍കഴുത്തില്‍ വെടിയുണ്ടയുമായി 15 മണിക്കൂര്‍ നടന്നത്. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ജോലിക്കാരനായ സൂരജ് എന്തോ ശരീരത്തില്‍ പതിച്ചതിനെ തുടര്‍ന്നാണ് ബോധരഹിതനായി നിലത്ത് വീണത്. ശരീരത്തില്‍ തുളഞ്ഞ് കയറിയത് വെടിയുണ്ടയാണെന്ന് സൂരജോ, ഇയാളുടെ സഹോദരനോ ചികിത്സിച്ച ഡോക്ടര്‍മാര്‍ പോലും അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സൂരജിന് വെടിയേറ്റത്. വീടിന് പുറത്ത് മൂത്രമൊഴിച്ചു കൊണ്ട് നില്‍ക്കവെയാണ് വെടിയേറ്റത്. വെടിയേറ്റ് വീണ് സൂരജിനെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരികെ കൊണ്ടു പോന്നു.

പിറ്റേന്ന് തലവേദനയും ശരീരവേദനയും അസഹ്യമായതോടെയാണ് ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌സ്‌റേ എടുത്തപ്പോള്‍ അസ്വാഭാവികമായ എന്തോ വസ്തു കണ്ടു. അപ്പോഴും അത് വെടിയുണ്ടായാണെന്ന് തിരിച്ചറിഞ്ഞില്ല. തുടര്‍ന്ന് സൂരജിനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് വിട്ടു. അവിടെ വച്ച് നടത്തിയ സ്‌കാനിംഗ് പരിശോധനയിലാണ് നട്ടെല്ലിന് സമീപം വെടിയുണ്ട പതിച്ചിരിക്കുന്നതായി വ്യക്തമായത്. തുടര്‍ന്ന് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെ ന്യുറോ വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. പിന്‍കഴുത്തില്‍ തുളച്ച് കയറിയ വെടിയുണ്ട വെട്രിബ്രയ്ക്ക് സമീപത്താണ് തടഞ്ഞിരുന്നത്. ഭാഗ്യത്തിന്റെ ആനുകൂല്യത്തിലാണ് ഇയാള്‍ രക്ഷപെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button