KeralaLatest NewsNews

മോഷണ കുറ്റം ചുമത്തി മർദ്ദനം: അച്ഛന് പിന്നാലെ മകളും മരിച്ചു

കൊല്ലം/ പരവൂര്‍:മോഷണക്കുറ്റം ചുമത്തി മര്‍ദിച്ചതിലും അപമാനിച്ചതിലും മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകളും മരിച്ചു. ആത്മഹത്യ ചെയ്ത നെടുങ്ങോലം വട്ടവിളവീട്ടില്‍ ബാലചന്ദ്രന്റെ (53) മകള്‍ അഞ്‌ജുചന്ദ്രൻ (18)ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മൂന്നംഗ കുടുംബം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് തന്നെ ബാലചന്ദ്രൻ മരിച്ചിരുന്നു.ബാലചന്ദ്രന്റെ ഭാര്യ സുനിത, മകള്‍ അഞ്ജു എന്നിവര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലായിരുന്ന അഞ്ജു ശനിയാഴ്ച രാവിലെയാണ് മരണമടഞ്ഞത്. ബാലചന്ദ്രന്റെ ഭാര്യ സുനിത അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ബാലചന്ദ്രന്റെയും അഞ്ജുവിന്റെയും മൃതദേഹം ശനിയാഴ്ച വൈകിട്ട് സംസ്കരിച്ചു.പരവൂര്‍ മഞ്ചാടിമൂട്ടിലെ അരി മൊത്ത വ്യാപാരശാലയായ സുമ ട്രേഡേഴ്സിലെ ജീവനക്കാരനായിരുന്നു ബാലചന്ദ്രന്‍.കടയില്‍നിന്നും പണം അപഹരിച്ചുവെന്ന്‌ ആരോപിച്ചാണ്‌ ബാലചന്ദ്രനെ കടയുടമയും മക്കളും മറ്റു ജീവനക്കാരും ചേര്‍ന്നു മര്‍ദിച്ചത്‌.

വിവാഹം കഴിച്ചയച്ച മൂത്തമകള്‍ ബിനിചന്ദ്രന്റെ ഭർതൃ ഗൃഹത്തിലും ഇവർ പോയി ബഹളം ഉണ്ടാക്കിയിരുന്നു. അപമാനവും വേദനയും താങ്ങാനാവാതെയാണ് മൂന്നംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്.പ്ലസ്‌ ടൂ വിദ്യാര്‍ഥിനിയായ അഞ്‌ജു പഠനത്തില്‍ മിടുക്കിയായിരുന്നു.പ്ലസ്ടു പരീക്ഷ കഴിഞ്ഞ് തുടര്‍പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു അഞ്ജു.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജേന്ദ്രന്‍, മക്കളായ അരുണ്‍ രാജ്, അതുല്‍ രാജ്, കടയിലെ ജീവനക്കാരനായിരുന്ന മോഹനന്‍, രാജന്‍, കൃഷ്ണകുമാര്‍, മനു, രഞ്ജിത്ത് എന്നിവര്‍ റിമാന്‍ഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button