KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ് : പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ : അന്വേഷണം കൂടുതല്‍ സിനിമാ താരങ്ങളെ കേന്ദ്രീകരിച്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയ്ക്കാന്‍ പോലീസിന്റെ കഠിന ശ്രമം. ഇതിനായി കൂടുതല്‍ സിനിമാതാരങ്ങളെ ചോദ്യംചെയ്യാനാണ് പോലീസ് ശ്രമം ആലോചിക്കുന്നതെന്ന് സൂചന.

ഗൂഢാലോചന, സൂത്രധാരന്‍ എന്നീ രണ്ട് ഘടകങ്ങളില്‍ വ്യക്തമായ ഉത്തരത്തിനായാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം. നടനും മിമിക്രി താരവുമായ കെ.എസ്. പ്രസാദ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരില്‍നിന്ന് വ്യാഴാഴ്ച പോലീസ് മൊഴിയെടുത്തു.

ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. ആരോപണവിധേയരായവരിലേക്ക് ഗൂഢാലോചന എത്തിക്കാനുള്ള തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സുനി, ദിലീപിന്റെ നമ്പറുകളില്‍ വിളിച്ചിട്ടില്ലെന്നും ദിലീപ് സംശയാസ്പദമായ ഫോണ്‍വിളികള്‍ നടത്തിയിട്ടില്ലെന്നുമാണ് ഫോണ്‍ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. സുനി ഫോണ്‍വിളിച്ച എല്ലാവരോടും വിവരങ്ങള്‍ ആരായാനാണ് പോലീസ് നീങ്ങുന്നത്.

ജയിലിലായിരുന്ന സമയത്ത് സുനി ഫോണ്‍ചെയ്തത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയുമാണ്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി പറഞ്ഞിരുന്നു. ഇതുള്‍പ്പെടെ പല ചോദ്യങ്ങളിലും വ്യക്തതയ്ക്ക് സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്‌തേക്കാനിടയുണ്ട്. ഇത്തരമൊരു നീക്കം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പറയുന്നത്.

അക്രമത്തിന് ഒരു സൂത്രധാരനുണ്ടെങ്കില്‍ ഇത്തവണ ചോദ്യംചെയ്യുമ്പോള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ചോദ്യംചെയ്യലില്‍ സൈബര്‍ ഫൊറന്‍സിക്, മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. പോലീസിനെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button