ന്യൂഡൽഹി: നെഹ്‌റു കോളേജ് ചെയർമാൻ പി.കൃഷ്‌ണദാസിനോട് കേരളത്തിൽ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള കോളജിലെ വിദ്യാർഥിയായ ഷഹീർ അലിയെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി ഉത്തരവ്. കേസിന്റെ കാര്യങ്ങൾ തീരുന്നത് വരെ കൃഷ്‌ണദാസ്, തന്റെ ഓഫീസ് പ്രവർത്തിക്കുന്ന കോയന്പത്തൂരിൽ തങ്ങാനും ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിച്ചാൽ കേരളത്തിലെത്താമെന്നും കോടതി പറഞ്ഞു. ജിഷ്‌ണു പ്രണോയുടെ ആത്മഹത്യാ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാനും ഹൈക്കോടതി പരാമർശങ്ങൾ നീക്കാനുമായി സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ ഈ നിർദ്ദേശം.
Post Your Comments