Latest NewsNewsInternational

ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാന്‍ പോരാടാന്‍ പോയ പെൺകുട്ടികൾ ജിഹാദികളുടെ ലൈംഗീക ഉപകരണങ്ങൾ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതികൾ

ന്യൂഡല്‍ഹി: മോഹിപ്പിച്ച്‌ വശീകരിച്ച്‌ ഐസിസുകാര്‍ സിറിയയിലേക്ക് കൊണ്ടു പോയ പെണ്‍കുട്ടികള്‍ അനുഭവിച്ചത് അതീവ നരകയാതനകളായിരുന്നുവെന്ന് രക്ഷപെട്ട യുവതികൾ.ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാന്‍ തോക്കെടുത്ത് പോരാടാന്‍ അവസരമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിച്ചു കൊണ്ടുപോയ പലരും ഐസിസ് ഭീകരരുടെ ലൈംഗിക മോഹം തീര്‍ക്കാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമായിരുന്നു. സിറിയയില്‍ നിന്നും നിരവധി യുവതികള്‍ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടിരിക്കുന്നത്.

സിറിയയില്‍ ഇത്തരത്തിലുള്ള നിരവധി യുവതികളും കുട്ടികളും ഐസിസിന്റെ അഭയാര്‍ഥി ക്യാമ്പുകളില്‍ തമ്പടിച്ചിട്ടുണ്ട്‌.ഐസിസുകാരുടെ മുന്‍ ഭാര്യമാരും വിധവകളുമായ നിരവധി സ്ത്രീകള്‍ ആണിവിടെ കുടുങ്ങി കിടക്കുന്നത്.ഇവിടെ സ്ത്രീകള്‍ തമ്മില്‍ അതിജീവനത്തിനായി കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. ഇതിന് പുറമെ ലൈംഗിക ദാഹം തീര്‍ക്കാന്‍ ഇവിടെ ജിഹാദികള്‍ എപ്പോഴുമെത്തി പീഡനം പതിവാണെന്നും ഇവിടെ നിന്ന് രക്ഷപെട്ട ഫ്രാന്‍സിലെ മോന്റ്പെല്ലിയറില്‍ നിന്നുമുള്ള സയ്ദ പറയുന്നു.

ഇവിടെ നിന്നും രക്ഷപ്പെടുന്നതിനായി സയ്ദ മനുഷ്യക്കടത്തുകാര്‍ക്ക് 4600 പൗണ്ട് നല്‍കിയിരുന്നു. നിരവധി യുവതികളെയും ഫീമെയില്‍ ഡോര്‍മിറ്ററികളിലെ മോശപ്പെട്ട സാഹചര്യങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ശുദ്ധരായ മുസ്ലിം പുരുഷന്മാരെ വിവാഹം കഴിക്കാനുള്ള മോഹത്താല്‍ ഐസിസ് താവളത്തിലെത്തിയ പലർക്കും ഈ ദുരനുഭവം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button