Latest NewsKeralaNews

പരഹസിച്ചവരെ നൊമ്പരപ്പെടുത്തിയ പ്രണയ കഥ

ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന പ്രണയ കഥയാണ് പ്രിയദര്‍ശിനി ടീച്ചറുടെത്. പലര്‍ക്കും പരഹസിമാണ് വ്യത്യസ്തമായ വേഷമുമായി നടക്കുന്ന ഇവരോട് . പക്ഷേ വേഷത്തിനും നടപ്പിനും പിന്നില്‍ ഒരു കഥയുണ്ട്. അത് അറിഞ്ഞവര്‍ ആരെയും പിന്നെ പരഹസിക്കാന്‍ മനസ് അനുവദിക്കില്ല.

തലശ്ശേരി ലവേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജിലെ ഒരു കുറിപ്പിലൂടെയാണ് പ്രിയദര്‍ശിനി ടീച്ചറുടെ പ്രണയകഥ പുറംലോകത്തെ അറിയിച്ചത്. ഹാന്‍ഡ്ബാഗും കന്നാസു നിറയെ വെള്ളവും വിചിത്രമായ വേഷഭൂഷാദികളുമായി തലശ്ശേരിയിലെ തിരക്കുകള്‍ക്കിടയില്‍ അലഞ്ഞു നടക്കുന്ന പ്രിയദര്‍ശിനി ടീച്ചര്‍ പലര്‍ക്കും സുപരിചതയാണ്.

എന്നും പ്രിയദര്‍ശിനി ടീച്ചര്‍ തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ എത്തും. ആരെയോ കാത്തിരിക്കും. വര്‍ഷങ്ങള്‍ മുമ്പ് അധ്യാപികയായിരുന്ന പ്രിയദര്‍ശിനി കാണാന്‍ നല്ല സുന്ദരിയായിരുന്നു. സ്ഥിരമായി കാണുന്ന ലോക്കോപൈലറ്റുമായി ടീച്ചര്‍ പ്രണയത്തിലായി. തലശ്ശേരി റെയില്‍വേസ്റ്റേഷനായിരുന്നു അവര്‍ പരസ്പരം കണ്ടിരുന്നത്. മംഗലാപുരം ചെന്നൈ റൂട്ടിലെ ലോക്കോപൈലറ്റായിരുന്നു കാമുകന്‍. ഒരുദിവസം ടീച്ചര്‍ കാത്തിരുന്നിട്ടും ആ തീവണ്ടിയും അതിലെ ലോക്കോപൈലറ്റും വന്നില്ല. ആരോ ടീച്ചറെ അറിയിച്ചു ഇനി ഒരിക്കലും ആയാള്‍ വരില്ല. ആ ലോക്കോപൈലറ്റ് അപകടത്തില്‍ മരിച്ചുവെന്ന്.

അത് ടീച്ചറിന്റെ മനസിനെ തളര്‍ത്തി. സ്വന്തം വീട്ടിലേക്കുള്ള മടക്കത്തിലെവിടെയോ പ്രണയത്തെയോര്‍ത്ത ഈ ദുരന്തം ടീച്ചറുടെ മാനസികനില നഷ്ടമാകുന്നത് കാരണമായി. വീട്ടുകാര്‍ ഒരുപാടു ചികിത്സിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഇപ്പോള്‍ ഗതകാല സ്മരണകളിലാണ് ടീച്ചറുടെ ജീവിതം. എന്നും രാവിലെ മരിച്ചു പോയ കാമുകന്റെ വരവു പ്രതീക്ഷിച്ച് അവര്‍ തലശ്ശേരി റെയില്‍വേസ്റ്റേഷനിലെത്തും. അനശ്വര പ്രണയ കഥയിലെ നായകനു വേണ്ടി കാത്തു നില്‍ക്കും. ഇന്നും ആ കാത്തു നില്‍പ്പ് തുടരുന്നു.

തലശ്ശേരി ലവേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ടീച്ചറിനെക്കുറിച്ച് വന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…..

പ്രിയദര്‍ശിനി ടീച്ചര്‍ തലശ്ശേരിക്കാര്‍ക്ക് പരിചിതമായ മുഖം…
പക്ഷെ അറിയാത്തവര്‍ക്ക് അവര്‍ ഹാസ്യ കഥാപാത്രമാണ്, അറിയുന്നവര്‍ക്ക് ഒരുപാടു പറയാനുമുണ്ട് ടീച്ചറെ കുറിച്ച്. കാണാന്‍ സുന്ദരിയായിരുന്നു ടീച്ചര്‍ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വിധി ടീച്ചറെ എതോ ലോകത്തേക് തിരിച്ചു വിട്ടു. ജീവന് തുല്യം സ്‌നേഹിച്ച ആള്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ നമുക്ക് എന്ത് സംഭവിക്കുമെന്നു പറയാന്‍ പറ്റില്ല ,അതു തന്നെ ടീച്ചര്‍ക്കും സംഭവിച്ചത്. നമ്മള്‍ ചിരിക്കുമ്പോളും ടീച്ചറുടെ മനസ് കരയുന്നുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button