CinemaLatest NewsNewsReader's Corner

സത്യം തുറന്നു കാണിച്ചതിന്റെ പേരില്‍ ബലാത്സംഗം ചെയ്യുമെന്ന് ആക്രോശിക്കുന്ന 2000ത്തോളം ഭീഷണിക്കത്തുകളാണ് എനിക്ക് ലഭിച്ചത്; സംവിധായിക മനസ്സ് തുറക്കുന്നു

ചെന്നൈ: തോട്ടിപ്പണി ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സത്യമാണെന്ന് നമുക്ക് കാണിച്ച് തന്ന ഡോക്യുമെന്ററി സംവിധായിക ദിവ്യാ ഭാരതിക്ക് നേരെ ഭീഷണി. തമിഴ്നാട്ടിലെ തോട്ടിപ്പണിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന ‘കക്കൂസ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായികയാണ് ദിവ്യാ ഭാരതി. ഇതില്‍ പള്ളാര്‍ എന്ന ദളിത് വിഭാഗത്തെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ദിവ്യയ്ക്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയുമായും ഉയര്ന്നിരിക്കുന്നത്. തന്നെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി 2000ത്തോളം സന്ദേശങ്ങളാണ് ലഭിച്ചതെന്നാണ് ഒരു അഭിമുഖത്തില്‍ ദിവ്യ പറയുന്നു.

പുതിയ തമിളകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ കൃഷ്ണസമിയാണ് തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്കു പിറകിലെന്നും ദിവ്യ പറയുന്നു. എന്റെ ഡോക്യുമെന്ററിയില്‍ പള്ളാര്‍ ഉള്‍പ്പെടെ 10 ജാതികളില്‍പ്പെടുന്നവര്‍ സംസ്ഥാനത്ത് തോട്ടിപ്പണി ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പ്രശ്നക്കാരന്‍ കരുതുന്നത് ഞാന്‍ അദ്ദേഹത്തെ മോശമാക്കാന്‍ മനപൂര്‍വ്വം കരുതിക്കൂട്ടി ചെയ്തതെന്നാണ്. പുറത്തിറങ്ങി ഏഴുമാസത്തിനുശേഷം ജൂലൈ 27ന് ഡോക്യുമെന്ററിയ്ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് കൃഷ്ണസാമി ഭീഷണിപ്പെടുത്തിയതായും ദിവ്യ പറയുന്നു. പ്രശ്നം രൂക്ഷമായതോടെ പുതിയൊരു നമ്പറെടുത്ത് ഞാന്‍ സുരക്ഷിത കേന്ദ്രത്തിലേക്കു ഇപ്പോള്‍ മാറിയിരിക്കുകയാണെന്നും ദിവ്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button