KeralaLatest NewsNews

സംസ്ഥാനത്തിന് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇനി ഒരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ആശുപത്രികളില്‍ നിന്നും ചികിത്സലഭിക്കാത്തത് അതിക്രൂരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണു നാഗര്‍കോവില്‍ സ്വദേശി മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.

കൊല്ലത്തുനിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. തിരികെ വന്നു കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button