Latest NewsKeralaNews

ജീന്‍ പോളടക്കം നാല് പേരുടെ ജാമ്യത്തില്‍ നിര്‍ണ്ണായക വിധി

എറണാകുളം: ഹണിബീ ടു സിനിമയിൽ ബോഡി ഡബ്ലിംഗ് നടത്തിയെന്ന പുതുമുഖനടിയുടെ പരാതിയിൽ അന്വേഷണം നേരിടുന്ന സംവിധായകൻ ജീൻ പോൾ ലാലും നടൻ ശ്രീനാഥ് ഭാസിയും ഉൾപ്പെടെ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്നലെ കേസിൽ വിധി പറയാനിരുന്നതാണെങ്കിലും കേസ് ഡയറി ലഭ്യമാകാൻ വൈകിയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സംവിധായകൻ ജീൻ പോൾ ലാൽ (29), നടൻ ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ (29), അനിരുദ്ധൻ (25) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. ലൈംഗികച്ചുവയോടെ സംസാരിച്ചതിനും അസഭ്യം പറഞ്ഞതിനും സംവിധായകൻ ജീൻ പോൾ ലാലിനെതിരെ പരാതിയില്ലെന്ന് പരാതിക്കാരിയായ നടി അടുത്തിടെ കോടതിയെ അറിയിച്ചിരുന്നു. എറണാകുളം സെഷൻസ് കോടതിയിലാണ് നടി തന്റെ നിലപാട് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേസ് പരസ്പരം സംസാരിച്ച് ഒത്തുതീർപ്പാക്കിയെന്നാണ് നടി വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button