Onamculture

പല്ലശ്ശനയുടെ ദേശപ്പെരുമ വിളിച്ചോതുന്ന ഓണത്തല്ല് 

 ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങൾ കേരളത്തിൽ ഒരുപാടുണ്ട്, ഓരോ നാട്ടിലും ഓണം പലവിധത്തിലാണ് ആഘോഷിക്കുന്നത്.  സദ്യവട്ടം ഒരുക്കുന്ന കാര്യത്തിലാണെങ്കിലും,പൂക്കളം ഇടുന്ന കാര്യത്തിലാണെങ്കിലും ഓരോ നാട്ടിലും വ്യത്യസ്തമായ ആചാരങ്ങളാണുള്ളത്. എന്നാൽ മറ്റൊരു നാടിനും അവകാശ പെടാൻ സാധിക്കാത്ത വ്യത്യസ്തമായ ആചാരം പേറുന്ന നാടാണ്  പല്ലശ്ശന. ഓണനാളുകളില്‍ തല്ലിന്റെ പൊടിപൂരമൊരുക്കിയുള്ള ഓണത്തല്ലും അവിട്ടത്തല്ലും പല്ലവസേനയുടെ നാടായ പല്ലശ്ശനയുടെ ദേശപ്പെരുമ വിളിച്ചോതുന്നവയാണ് . കേരളത്തില്‍ അപൂര്‍വമായുള.ഈ അനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ടെന്നോ നടന്ന പോര്‍വിളിയുടെ കാലംമായ്ക്കാത്ത ഓര്‍മകളുമായിട്ടാണ് ഓണത്തല്ല് എല്ലാവർഷവും തിരുവോണത്തിനും അവിട്ടതിനും പല്ലശ്ശനയുടെ മണ്ണിൽ അരങ്ങേറുന്നത്. ല്ലശ്ശനയുടെ നാട്ടുരാജാവായിരുന്ന കുറൂര്‍ നമ്പിടിയെ അയല്‍ നാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായര്‍ യുദ്ധത്തില്‍ ചതിച്ചുകൊന്നെന്നും ഇതില്‍ രോഷംപൂണ്ട ദേശവാസികള്‍ പ്രതികാരം തീര്‍ക്കാന്‍ ശത്രുരാജാവിനെതിരെ ഒരുമയോടെ പോര്‍വിളി നടത്തിയെന്നുമാണ് വിശ്വാസം. ഈ പോര്‍വിളിയുടെ വീരസ്മരണ പുതുക്കലാണ് ഓണത്തല്ലും അവിട്ട തല്ലും
തിരുവോണംനാളില്‍ ഉച്ചകഴിഞ്ഞ് തല്ലുമന്ദത്തും പഴയകാവ് മൈതാനത്താണ് ഓണത്തല്ല് നടക്കുന്നത്. അവിട്ടംനാളില്‍ ഉച്ചകഴിഞ്ഞ് വേട്ടക്കൊരുമകന്‍ ക്ഷേത്രാങ്കണത്തിലാണ് തല്ല്. തിരുവോണസദ്യ കഴിഞ്ഞ് ഓണവെയില്‍ ചാഞ്ഞുതുടങ്ങുന്നതോടെ തല്ലിന്റെ ആരവങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.
ആദ്യനാളില്‍ തല്ലുമന്ദത്ത് നടക്കുന്ന ഓണത്തല്ലില്‍ ഒരുകുടി, ഏഴുകുടി സമുദായങ്ങളിലെ ആരോഗ്യവാന്മാരായ പുരുഷന്മാരാണ് ഇറങ്ങുക. പിറ്റേന്നുള്ള അവിട്ടത്തല്ലിന് കിഴക്കുമുറി, പടിഞ്ഞാറെമുറി നായര്‍ദേശക്കാര്‍ കച്ചകെട്ടി തല്ലിനിറങ്ങും.തിരുവോണംനാളില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രാങ്കണത്തില്‍ കുട്ടികളുടെ നേര്‍ച്ചത്തല്ലും പഴയകാവ് ക്ഷേത്രാങ്കണത്തില്‍ മന്നാടിയാര്‍ സമുദായത്തിന്റെ ഓണത്തല്ലും വിധിപ്രകാരം നടക്കും
പല്ലശ്ശനദേശത്തിലെ സ്ത്രീകളുടെ ആണ്‍മക്കള്‍ക്കാണ് തല്ലിനിറങ്ങാനുള്ള അവകാശം. വിധിപ്രകാരം കച്ചകെട്ടി, ഭസ്മം ധരിച്ച്, പൊന്തിയുടെ അകമ്പടിയോടെ നിരയോട്ടം നടത്തിയശേഷമാണ് ആചാരം കാത്തുകൊണ്ടുള്ള തല്ല് നടത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button