Latest NewsNewsIndia

മമതാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി ജെ പി വക്താവ്

കൊല്‍ക്കത്ത: ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരിശ്രമിക്കുന്നതെന്ന് ബി ജെ പി വക്താവ് രാഹുല്‍ സിന്‍ഹ.
മമതയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഒരിക്കലും അനുവദിച്ച്‌ നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ദുര്‍ഗാ ദേവിയുടെ ബിംബങ്ങള്‍ ഹൂഗ്ലി നദിയിലടക്കം നിമജ്ജനം ചെയ്യുന്നതിനെ മമത സര്‍ക്കാര്‍ വിലക്കിയതിനെതിരെയാണ് ബിജെപി രൂക്ഷമായി പ്രതികരിച്ചത്. മമതയുടെ ഭിന്നിപ്പിക്കല്‍ രീതിക്കെതിരെ സംസ്ഥാനത്തെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും ഹൈക്കോടതിയെ സമിപിക്കുമെന്നും ബിജെപി നേതാവ് സമ്ബിത് പത്ര അറിയിച്ചു. ഒക്ടോബര്‍ 1ന് മുഹറം ആഘോഷിക്കുന്നതുകൊണ്ട് 30ന് നദികളില്‍ ദുര്‍ഗാ ദേവിയുടെ ബിംബങ്ങള്‍ നിമജ്ജനം ചെയ്യുവാന്‍ പാടില്ലെന്നാണ് മമതാ സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷവും മമതാ സര്‍ക്കാര്‍ ഇതേ രീതിയിലുള്ള പ്രതിഷേധാര്‍ഹമായ നടപടി സ്വീകരിച്ചിരുന്നു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button