Latest NewsIndia

ആക്രമണം കൂടുതൽ സംസ്ഥാങ്ങളിലേക്ക് വ്യാപിക്കുന്നു

ചണ്ഡിഗഡ്: ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആക്രമണം കൂടുതൽ സംസ്ഥാങ്ങളിലേക്ക് വ്യാപിക്കുന്നു. പഞ്ചാബ് ,ഹരിയാന,യുപി, ന്യൂ ഡൽഹി എന്നിവിടങ്ങളിലും ആക്രമണം. 12 പേർ ഇതിനോടകം മരിച്ചെന്നാണ് റിപ്പോർട്ട്. 200ലധികം വാഹങ്ങൾക്ക് തീയിട്ടു. ഡൽഹിയിലെ ആനന്ദ് വിഹാറിൽ ട്രെയിൻ കോച്ചുകൾക്ക് തീയിട്ടു. കലാപം നീയന്ത്രിക്കാൻ പട്ടാളം രംഗത്ത്. പഞ്ച്കുലയടക്കം നാലിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു.  ഹരിയാന,പഞ്ചാബ് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗ് സംസാരിച്ച ശേഷം കേന്ദ്ര സഹായം എത്തിക്കുമെന്ന് അറിയിച്ചു.

അതോടൊപ്പം തന്നെ വ്യാപക ആക്രമണ കുറിച്ച് ചണ്ഡിഗഡ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. റാം റഹീമിന്റ് സ്വത്തുക്കൾ കണ്ടു കെട്ടാനും നഷ്ടപരിഹാരം ദേരാ സച്ചാ സൗദയിൽ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടു.

മാധ്യമപ്രവർത്തകരെ അക്രമിച്ചാണ് കലാപം തുടങ്ങിയത്. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകൾ (തത്സമയ ദൃശ്യങ്ങൾ നൽകുന്ന വാഹനം) അഗ്നിനിക്കരയാക്കി.റുകണക്കിന് വാഹനങ്ങൾക്കും തീയിട്ടു. സൈന്യം നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു. ലക്ഷക്കണക്കിന് റാം റഹീം അനുയായികളാണ് അക്രമകളായി തെരുവുകൾ കീഴടക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button