KeralaLatest NewsNews

ദിലീപിനെ കനത്ത സുരക്ഷയില്‍ വീട്ടിലെത്തിച്ചു

കൊച്ചി: കര്‍ശന സുരക്ഷയില്‍ നടന്‍ ദിലീപിനെ അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ക്കായി ആലുവയിലെ വീടായ പദ്മസരോവരത്തില്‍ എത്തിച്ചു. അനുവദിച്ച രണ്ടു മണിക്കൂര്‍ സമയം അവസാനിക്കുന്നതോടെ കോടതി ഉത്തരവ് പ്രകാരം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ദിലീപ് ചടങ്ങുകള്‍ക്ക് എത്തുന്നത്.

മാദ്ധ്യമങ്ങളോട് സംസാരിക്കാനും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും അനുമതിയില്ല. ജനങ്ങള്‍ തടിച്ചു കൂടിയിരുന്നതിനാല്‍ തന്നെ ജയില്‍ പരിസരത്ത് നിന്ന് 50 മീറ്റര്‍ ദൂരം പൊലീസ് വലയം തീര്‍ത്തിരുന്നു. എട്ടിനും പത്തിനുമിടയ്ക്ക് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ ദിലീപ് നിര്‍വഹിക്കും. രാവിലെ എട്ടോടെയാണ് ദിലീപിനെ ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയത്.

ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐയും എസ്.ഐമാരും അടങ്ങുന്ന സംഘം ദിലീപിനെ അതീവസുരക്ഷയോടെയാണ് ജയിലില്‍ നിന്ന് പുറത്തിറക്കിയത്. ആലുവയില്‍ പെരിയാറിന്റെ തീരത്താണ് ദിലീപിന്റെ വസതി. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറത്താണ് ദിലീപ് കഴിയുന്ന ആലുവ സബ് ജയില്‍. ജയിലിലായി 58-ാം ദിവസമാണ് ദിലീപ് വീട്ടിലെത്തിയത്. ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ദിലീപിന് ഒരുക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button