ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) ഭീകരസംഘടനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റിപ്പോര്‍ട്ട്. പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദ്, കശ്മീര്‍ റിക്രൂട്ട്‌മെന്റ്, ഐഎസ് റിക്രൂട്ട്‌മെന്റ് എന്നിവയിലെ പിഎഫ്‌ഐയുടെ ബന്ധത്തിന്റെ തെളിവുകളും എന്‍ഐഎ കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
വനിതാ വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയായ സൈനബ വൈക്കത്തെ അഖിലയുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ സംഘടന മതം മാറ്റിയിട്ടുണ്ട്. സാമൂഹ്യാന്തരീക്ഷത്തെ മതഭീകരതയിലേക്ക് നയിക്കുന്നതും ഇസ്ലാമിനെ താലിബാന്‍വത്കരിക്കുന്നതും സാമൂഹ്യ ഭിന്നതകളെ ആഴത്തിലാക്കുന്നതുമായ പ്രവര്‍ത്തനങ്ങളും ദേശീയസുരക്ഷ അപകടത്തിലാക്കുകയും ശാരീരികാക്രമണത്തിന് പ്രവര്‍ത്തകരെ സജ്ജരാക്കുകയും ചെയ്യുന്നതുമായ പ്രവർത്തനങ്ങളും സംഘടന നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിഎഫ്‌ഐയുടെ ഏറ്റവും സ്വാധീനമേഖല കേരളവും കര്‍ണാടകവും തമിഴ്‌നാടുമാണ്. ആയുധപരിശീലനത്തിന് നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments