Latest NewsNewsIndia

ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഡോക്ടര്‍ക്ക് നേരെ ആക്രമണം

പൂണെ: ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിനു നേര്‍ക്ക് ആക്രമണം. പൂണെയിലെ സാങ് വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഡോക്ടറുടെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചുമാസം ഗര്‍ഭിണിയായ ജീവിത പങ്കാളിയുടെ ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായെത്തിയ ആളാണ് തന്നെ ആക്രമിച്ചതെന്ന് ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു.

രണ്ടാഴ്ച മുൻപാണ് ഗര്‍ഭിണിക്കൊപ്പം ഇയാള്‍ ക്ലിനിക്കിലെത്തിയത്. ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ചതോടെ ഇവർ മടങ്ങിപോകുകയും കഴിഞ്ഞ ശനിയാഴ്ച വീണ്ടും ക്ലിനിക്കിലെത്തുകയും ചെയ്‌തു. ഡോക്ടർ ഇതിന് അനുവദിക്കാത്തതിനെ തുടർന്ന് കൈവശം കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഡോക്ടറെ ആക്രമിക്കുകയായിരുന്നെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഇയാള്‍ക്കായി തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button