Latest NewsNewsInternational

എല്ലാം വിറ്റുപെറുക്കി ഭാര്യയെ പഠിപ്പിച്ച ഭർത്താവ് ഇപ്പോൾ ‘സ്റ്റാറ്റസിന്’ ചേരാത്തവനായി; ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്ന യുവാവിന്റെ കഥ മനസ്സലിയിപ്പിക്കുന്നത്

വിദിഷ: ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്ന യുവാവിന്റെ കഥ ആരുടേയും മനസ്സലിയിപ്പിക്കുന്നതാണ്. ജീവിതത്തില്‍ താന്‍ ഏറെ സ്‌നേഹിച്ച ഭാര്യ ഉപേക്ഷിച്ച് പോയ കഥയാണ് മധ്യപ്രദേശിലെ വിദിഷ സ്വദേശി പ്രകാശ് അഹിര്‍വാറിന്റെത്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് തനിക്ക് ചേരാത്തവന്‍ ആണെന്ന് പറഞ്ഞ് ഉപേക്ഷിക്കപ്പെട്ടവര്‍ അധികം കാണില്ല. അത്തരത്തിലുള്ള ഒരാളാണ് പ്രകാശ് അഹിര്‍വാർ.

ഇദ്ദേഹം വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യം വിദിഷയുടെ പലഭാഗങ്ങളിലും പ്രദര്‍ശിപ്പിച്ചു. ഇതോടെയാണ് ആളുകള്‍ പ്രകാശിന്റെ കഥയന്വേഷിച്ചത്. ചോദ്യങ്ങളുമായി കൂടുതല്‍ പേര്‍ എത്തിയതോടെ യുവാവ് കാര്യം വ്യക്തമാക്കി. ഭാര്യയ്ക്ക് ജീവനാംശമായി പ്രതിമാസം 2200 രൂപയാണു നല്‍കാന്‍ കോടതി ഉത്തരവ് ഇട്ടത്. എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുകയാണ് എന്നും ഇയാള്‍ പറയുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ പെണ്‍കുട്ടി തന്റെ ഭാര്യയാകുന്നതെന്ന് പ്രകാശ് പറയുന്നു. പഠിക്കാന്‍ മിടുക്കിയായതുകൊണ്ട് തുടര്‍ന്ന് പഠിപ്പിച്ചു. ഡിഗ്രിയും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അതിനു ശേഷമാണ് അവർക്കിടയിൽ അസ്വാരസ്യങ്ങള്‍ ഉണ്ടായത്. ഇപ്പോഴും തനിക്ക് അവളെ ഇഷ്ടമാണ് എന്നും വിവാഹമോചനം ഭാര്യയുടെ ഇഷ്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും ഇയാള്‍ പറയുന്നു. ഭാര്യയെ പഠിപ്പിക്കാന്‍ വേണ്ടി ഇയാള്‍ തന്റെ സ്വത്തുക്കള്‍ വിറ്റിരുന്നു. പുതിയതായി പണി കഴിപ്പിച്ച വീട് ഭാര്യയുടെ പേരിലുമാണ്.

പ്രകാശ് തനിക്കു ചേര്‍ന്ന് പങ്കാളിയല്ല എന്ന തോന്നലാണ് വിവാഹമോചനത്തില്‍ എത്തിയത് എന്നു പറയുന്നു. കോടതി വിധിയെ താന്‍ മാനിക്കുന്നു എന്നും അതുകൊണ്ട് തന്നെ ജിവനാംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നും പ്രകാശ് പറയുന്നു. പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാലാണു വൃക്ക വില്‍ക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നാണ് പ്രകാശിന്റെ ചോദ്യം. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button