Latest NewsNewsIndia

ക്ലാസില്‍ വരാതിരുന്ന കുട്ടികളെ ക്രൂരമായി നടത്തിച്ചു

ഭോപ്പാല്‍:ക്ലാസില്‍ വരാതിരുന്നതിന് വിദ്യാര്‍ത്ഥികളുടെ മുഖത്ത് കരിയടിച്ച് തെരുവില്‍ കൂടി നടത്തിച്ചു. അധ്യാപകനാണ് ഈ ക്രൂരത കാണിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്റെ ക്രൂരതയ്ക്കിരയായത്. മധ്യപ്രദേശിലെ സിംഗ്‌റൗലി ജില്ലയിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം.

സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കുട്ടികള്‍ പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ ജില്ലാ കളക്ടര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. രാംദരശ് പ്രജാപതി എന്ന അധ്യാപകനാണ് കുട്ടികളുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചതെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. രണ്ട് ദിവസം സ്‌കൂളില്‍ വരാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.

കരിഓയില്‍ കൊണ്ട് കുട്ടികളുടെ മുഖത്ത് താടിയും മീശയും വരച്ച ശേഷം ഇവരിപ്പോള്‍ മുതിര്‍ന്നവരായെന്നും ഇവര്‍ക്ക് ഇനിയാരെയും അനുസരിക്കേണ്ടതില്ലെന്നും പറഞ്ഞ് തെരുവില്‍ നടത്തിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button