Latest NewsKeralaNews

കാമുകനെ തേടി നാടുവിട്ട പതിനഞ്ചുകാരിയെ തിരികെ എത്തിച്ചു

കോട്ടയം: കാമുകനെ തേടി നാടുവിട്ട പതിനഞ്ചുകാരി പോലീസ് കണ്ടെത്തി. അയര്‍ക്കുന്നം സ്വദേശിയായ പെണ്‍കുട്ടിയാണ് തമിഴ്നാട്ടുകാരനായ കാമുകനെ തേടി വീട് വിട്ടിറങ്ങിയത്. സംഭവം ഇങ്ങനെ.. ആറു മാസം മുമ്ബാണ് ജെ.സി.ബി ഡ്രൈവറായ യുവാവ് പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കാനെത്തിയത്. ഫെയ്സ്ബുക്കിലൂടെയും, വാട്സ്‌അപ്പിലൂടെയും ഇരുവരും അടുപ്പത്തിലായി.

ഇതിനിടെ ജോലി നഷ്ടപ്പെട്ട യുവാവ് തമിഴ്നാട്ടിലേയ്ക്കു മടങ്ങി. പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ ബന്ധവും ഇതോടെ താല്‍കാലികമായി അവസാനിച്ചു. എന്നാല്‍ ജോലി നിര്‍ത്തി നാട്ടിലേയ്ക്കു മടങ്ങിയതോടെ വിവരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ഇതിനെ തുടര്‍ന്നാണ്‌ കാമുകനെ തേടി പെണ്‍കുട്ടി തമിഴ്നാട്ടിലേയ്ക്കു വണ്ടി കയറിയത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തി ബസില്‍ കയറി തമിഴ്നാട്ടിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ തിരക്കേണ്ടെന്നും താന്‍ തമിഴ്നാട്ടിലേയ്ക്കു പോകുകയാണെന്നും തറപ്പിച്ച്‌ പറഞ്ഞു. ഭയന്നു പോയ വീട്ടുകാര്‍ ഈസ്റ്റ് സി.ഐ സാജു വര്‍ഗീസിനെ വിവരം അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കാമുകന്റെ വീട്ടിലെത്തും മുമ്ബ് പെണ്‍കുട്ടിയെ പിടികൂടി നാട്ടിലെത്തിച്ചു.

അയര്‍ക്കുന്നം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി തമിഴ്നാട്ടിലെ വെള്ളൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതായി കണ്ടെത്തി. കാമുകന്റെ വീട്ടിലേയ്ക്കു പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പോലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button