Latest NewsNewsIndia

തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍

ബംഗലൂരു: ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്(19) ആണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12നാണ് ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായ ശരത്തിനെ തട്ടിക്കൊണ്ടുപോയത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വീഡിയോ ലഭിച്ചിരുന്നു. ആചാര്യ കോളേജില്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്നു ശരത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐടിഒ വി.നിരഞ്ജന്‍ കുമാറിന്റെ മകനാണ് ശരത്. കെങ്കേരി ഉല്ലാലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. സെപ്തംബര്‍ 12ന് തനിക്ക് വാങ്ങിയ പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടി പുറത്തുപോയതായിരുന്നു ശരത്. വൈകീട്ട് 6.30നാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. 8 മണി കഴിഞ്ഞിട്ടും മകന്‍ തിരിച്ചുവരാതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ അമ്മ ശ്രമിച്ചു. എന്നാല്‍ കോള്‍ എടുക്കുന്നുണ്ടായിരുന്നില്ല.

പൊലീസില്‍ അറിയിക്കുമെന്ന് അമ്മ മെസേജ് ചെയ്തതിന് ശേഷം വാട്‌സ്ആപ്പില്‍ ശരത്തിന്റെ ഒരു വീഡിയോ ലഭിച്ചു. തന്നെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും 50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയാലേ തന്നെ വിടൂ എന്നുമായിരുന്നു ശരത് വീഡിയോയില്‍ പറഞ്ഞത്. മെസേജ് വന്നതിന് ശേഷം ശരത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായി. രാജരാജേശ്വരി നഗറില്‍ വെച്ചാണ് ഫോണ്‍ സ്വിച്ച് ഓഫായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button