Latest NewsNewsIndia

അപ്രത്യക്ഷയായ ഹണി പ്രീത് സിങിന്റെ അഭിമുഖം പുറത്തുവിട്ട് ദേശീയ മാധ്യമം : ഗുര്‍മീതുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നടിച്ച് ഹണി

 

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജയിലിലായ ഗുര്‍മീത് സിങുമായുള്ള ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നടിച്ച് ഹണി പ്രീത്. അച്ഛനും മകളും തമ്മിലുള്ള ബന്ധമായിരുന്നു ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങുമായി ഉണ്ടായിരുന്നതെന്ന് ഹണിപ്രീത് ഇന്‍സാന്‍. ഇന്ത്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം വ്യക്തമാക്കിയത്. ഗുര്‍മീത് നിരപരാധിയാണെന്നും അവര്‍ പറഞ്ഞു.

ബലാത്സംഗക്കേസില്‍ കുറ്റവാളിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ ജയിലിലാണ് ഗുര്‍മീത്. അച്ഛനും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധത്തെ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കുകയെന്നും ഹണിപ്രീത് ആരാഞ്ഞു. അച്ഛന് മകളെ സ്പര്‍ശിച്ചു കൂടെ? മകള്‍ അച്ഛനെ സ്‌നേഹിക്കില്ലേ ? ഹണിപ്രീത് അഭിമുഖത്തില്‍ ചോദിച്ചു.

ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം ആസൂത്രണം ചെയ്തത് ഹണിപ്രീതിന്റെ നേതൃത്വത്തിലാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഗുര്‍മീതിന്റെ ശിക്ഷാവിധി പ്രഖ്യാപനത്തിനു ശേഷം ഹണിപ്രീത് അപ്രത്യക്ഷയായിരുന്നു. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

സിനിമാതാരമാകാനാണോ ഗുര്‍മീതിനെ സമീപിച്ചതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഹണിപ്രീതിന്റെ ഉത്തരം. നടിയാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ക്യാമറയ്ക്കു പിന്നില്‍നില്‍ക്കാനായിരുന്നു താത്പര്യമെന്നും ഹണിപ്രീത് പറഞ്ഞു.ഡേരയില്‍ വച്ച് സ്ത്രീകളാരും പീഡനത്തിന് ഇരയായിട്ടില്ല. ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും കുറ്റക്കാരനെന്നു പറയാന്‍ സാധിക്കുമോ?

എന്റെ പിതാവിനും എനിക്കും നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. കീഴടങ്ങുമോ എന്ന ചോദ്യത്തിന് നിയമോപദേശത്തിനു ശേഷം തീരുമാനിക്കുമെന്നായിരുന്നു മറുപടി. 36 ദിവസമായി ഒളിവിലാണ് ഹണിപ്രീത്. ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നെന്ന ആരോപണവുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button