Latest NewsNewsIndia

മകന്‍ മൊബൈല്‍ ടവറില്‍നിന്നു ചാടി ജീവനൊടുക്കി

ബദിയഡുക്ക: അമ്മ മരിച്ചെന്ന് കരുതി മൊബൈല്‍ ടവറില്‍നിന്നു ചാടി ജീവനൊടുക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ അമ്മ കൈകാലടിച്ച് പിടയുന്നതുകണ്ട് മരിക്കാന്‍ പോകുകയാണെന്ന് കരുതിയ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ മനോജ് 17 ആണ് മരിച്ചത്. അമ്മ പത്തുവര്‍ഷമായി കിടപ്പിലാണ്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതയായി ശരീരം തളരുകയായിരുന്നു. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം തന്നെ മനോജ് കൂലിപ്പണിക്ക് പോയി തുടങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അമ്മ പിടയുന്നത് കണ്ടത്. മനോജ് സഹോദരന്‍ മാധവയുടെ കൈയില്‍ തന്റെ മൊബൈല്‍ ഫോണ്‍ നല്‍കി പുറത്തേക്ക് പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button