Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെ നടന്ന ലൈംഗിക അതിക്രമം : രണ്ടു സംഭവങ്ങളിൽ കേസ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ ജില്ലയിൽ ഇന്ന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. 16 കാരിയായ ഭാര്യാസഹോദരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചതിനും ബേക്കറിയിലെത്തിയ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്താന്‍ ശ്രമിച്ചതുമായ രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് കേസുകള്‍. മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സ്ക്കൂളുകളില്‍ നടന്ന കൗണ്‍സിലിംഗിലാണ് രണ്ട് സംഭവങ്ങളും പുറത്തായത്. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സഹോദരി ഭർത്താവ് പീഡിപ്പിച്ചത്. സ്കൂള്‍ അവധി ദിവസങ്ങളില്‍ സ്പെഷല്‍ ക്ലാസിനെന്ന് പറഞ്ഞ് പുറത്തിറക്കിയായിരുന്നു പീഡനം നടത്തിയിരുന്നത്. നേരത്തെ പറഞ്ഞുറപ്പിച്ച ശേഷം സഹോദരീ ഭര്‍ത്താവ് വഴിയില്‍ ഓട്ടോറിക്ഷയുമായി കാത്തു നില്‍ക്കുകയും പെണ്‍കുട്ടിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമാണ് ചെയ്തിരുന്നത്.

കുറ്റിപ്പുറത്തെ ലോഡ്ജിലും സിമന്റ് ഗോഡൗണിന്റെ പിറകിലെ മുറിയിലും തിരൂരിലെ ലോഡ്ജിലും എത്തിച്ചു പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ കൗണ്‍സിലിംഗില്‍ തന്നെ പലതവണ സഹോദരി ഭർത്താവ് ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പെൺകുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ മന്ദിരത്തിലേക്ക് താല്‍ക്കാലികമായി മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്തു.

ടൗണിലുള്ള ബേക്കറി കടയിലെത്തുന്ന ഒമ്പതാം ക്ലാസുകാരനായ ആണ്‍കുട്ടിയെ കടയുടെ അകത്തേയ്ക്ക് വിളിച്ചിരുത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും പ്രകൃതി വിരുദ്ധ പീഡനം നടത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു പരാതി. ഈ കേസിലും പ്രതി അറസ്റ്റിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button