KeralaLatest NewsNews

തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിനെതിരെ ഒരു പരാതി കൂടി

മലപ്പുറം: തൃപ്പൂണിത്തുറ ശിവശക്തി യോഗാകേന്ദ്രത്തിനെതിരേ ഒരു പരാതി കൂടി. മലപ്പുറം ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് കുന്നത്തുകളത്തില്‍ നാരായണന്റെ മകള്‍ നിപ്ത(21)യാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കിയത്. പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊലപ്പെടുത്തുമെന്നു യോഗാ കേന്ദ്രത്തിലെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഉണ്ട്. പേങ്ങാട് സ്വദേശിയായ ഫായിസുമായി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കാമുകനൊപ്പം ഇന്നലെ െവെകിട്ട് ജില്ലാ പോലിസ് ആസ്ഥാനത്ത് എസ്.പി. യ്ക്കാണ് പരാതി നല്‍കിയത്. പ്ലസ് ടു വിനു പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം വിരുദ്ധം കഴിഞ്ഞപ്പോഴും തുടർന്നതായും ഏപ്രില്‍ 15-ന് അച്ഛന്‍ ആത്മഹത്യക്കുശ്രമിച്ച്‌ ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് ബന്ധുക്കള്‍ കാറില്‍ കയറ്റി തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പരാതിയിൽ ഉണ്ട്.ഇവിടെയെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് എഴുതിയ സമ്മതപത്രത്തില്‍ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു. അവിടെ പലരെയും മര്‍ദിക്കുകയും വായില്‍ തുണിതിരുകുകയും ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് നിപ്ത പറയുന്നു.

കാമുകന്റെ പിതാവ് നിരീശ്വരവാദിയാണ്. ഞാന്‍ മുൻപ് മത വിശ്വാസിയായിരുന്നെങ്കിലും കാമുകന് ഇഷ്ടമല്ലെന്ന് അറിഞ്ഞതിനു ശേഷം എനിക്കും അതില്‍ താല്‍പര്യമില്ല എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. യോഗാകേന്ദ്രവുമായി ബന്ധപ്പെട്ട് കേസും പ്രശ്നങ്ങളുമൊക്കെയായതോടെ താനുള്‍പ്പെടെ എല്ലാവരെയും വീടുകളിലേക്ക് പറഞ്ഞയച്ചു. കേസ് തീര്‍ന്നാല്‍ അവര്‍ വേറെ കേന്ദ്രം തുടങ്ങുമെന്നും അങ്ങോട്ട് കൊണ്ടുപോകുമെന്നും അമ്മയുടെ സംസാരത്തില്‍നിന്ന് മനസ്സിലായി. അപ്പോള്‍ താന്‍ ഒളിപ്പിച്ചുവെച്ച ഫോണ്‍ വഴി ഫായിസിനെ വിളിക്കുകയും വീട്ടില്‍നിന്ന് രക്ഷപ്പെട്ടുവെന്നും അവര്‍ വിശദീകരിക്കുന്നു.

പരാതി അന്വേഷണത്തിനായി കൊണ്ടോട്ടി സി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്.അതേ സമയം ഇതേ മകളെ കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു.

പ്രതീകാത്മക ചിത്രം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button