Latest NewsNewsIndia

മക്കളെ കൊന്ന ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി

കോയമ്പത്തൂര്‍: തിരുപ്പൂര്‍ ജില്ലയിലെ അവിനാഷിക്ക് സമീപം കുറുങ്കങ്കോട് വീട്ടില്‍ താമസിക്കുന്ന തൊഴില്‍ രഹിതനായ 42 വയസുകാരനും 36 കാരിയായ ഭാര്യയും പത്തു മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.

സി.സെന്‍താല്‍കുമാര്‍, എസ് സുധ എന്നിവരാണ് മകളെ കൊന്ന ശേഷം തൂങ്ങിമരിച്ചത്. അവിനാഷിനടുത്തുള്ള കറുകങ്കുപ്പുപുടൂരിലെ പഞ്ചായത്ത് യൂണിയന്‍ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകയായിരുന്നു സുധ. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുധ ബിഇ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച സി.സെന്‍താല്‍കുമാറിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ കുറുങ്കങ്കോട് ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരുടെ മക്കളായ എസ്.ബിബിത, എസ്.വിശിത എന്നിവര്‍ 10 മാസം മുമ്പാണ് ജനിച്ചത്. ഭര്‍ത്താവിന്റെ തൊഴിലില്ലായ്മ പലപ്പോഴും കലഹത്തിനു കാരണമായി. സുധയുടെ ശമ്പളം ഉപയോഗിച്ചാണ് ഇവര്‍ ജീവിച്ചിരുന്നത് എന്നു പോലീസ് അറിയിച്ചു.

ഒരു ജോലി കണ്ടെത്താന്‍ സുധ പലപ്പോഴും സെന്‍താല്‍കുമാറിനെ നിര്‍ബന്ധിച്ചു. പക്ഷേ അയാള്‍ ജോലി ചെയ്യാന്‍ തയ്യാറായില്ല. വെള്ളിയാഴ്ച്ച ഇരുവരും ഈ വിഷയത്തില്‍ വഴക്ക് ഉണ്ടാക്കി. അന്നു സെന്‍താല്‍കുമാര്‍ സുധയുടെ അനുജത്തിയെ വിളിച്ച് പ്രശ്‌ന പരിഹാരത്തിനു സഹായം ആവശ്യപ്പെട്ടു. പിന്നീട് പിറ്റേന്ന് സുധയുടെ അനുജത്തിയും ബന്ധുക്കളും ഇവരുടെ വീട്ടില്‍ എത്തി. വീട് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോള്‍ എല്ലാവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

 

shortlink

Related Articles

Post Your Comments


Back to top button