Latest NewsNewsInternational

സെല്‍ഫി എടുക്കാന്‍ വിദ്യാര്‍ത്ഥി അധ്യാപകനെ കൊലപ്പെടുത്തി

മോസ്‌കോ: സെല്‍ഫി എടുക്കാന്‍ വിദ്യാര്‍ത്ഥി അധ്യാപകനെ കൊലപ്പെടുത്തി. മോസ്‌കോയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. അധ്യാപകനെ കഴുത്തില്‍ കുത്തി അതിക്രൂരമായിട്ടാണ് കൊന്നത്. ഇതിനു ശേഷം കൊല്ലപ്പെട്ട ചോരയില്‍ കുളിച്ച് കിടിക്കുന്ന അധ്യാപകന്റെ മൃതശരീരത്തിന്റെ കൂടെ നിന്നു സെല്‍ഫി എടുത്തു. ഈ ചിത്രം വിദ്യാര്‍ത്ഥി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. അതിനു ശേഷം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

18 വയസുകാരനായ ആന്‍ന്ധ്രെ ഇമിലിയനിക്കോവാണ് അധ്യാകനെ ക്രൂരമായ കൊന്നത്. ആന്‍ന്ധ്രെയുടെ പിന്നില്‍ നിന്നുള്ള കുത്ത് കഴുത്തിലേറ്റ കാരണം ജീവന്‍ വെടിഞ്ഞത് 44 വയസുകാരനായ സെര്‍ജി ഡാനിലോവാണ്. പുതിയ ഗെയിമാണ് ഇതിനു പിന്നിലെന്നു വിശ്വസിക്കപ്പെടുന്നത്. ബ്ലൂവെയലിനു സമാനമായ രീതിയിലാണ് ഈ ഗെയിം. കൊല്ലപ്പെട്ട സെര്‍ജി ഡാനിലോവ് മൂന്നു കുട്ടികളുടെ പിതാവാണ്. സൈനികനായ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. വെസ്റ്റേണ്‍ കോംപ്ലക്സ് ഓഫ് കണ്ടിന്യൂസ് എജ്യുക്കേഷന്‍ എന്ന സ്ഥാപനത്തിലാണ് കൊലപാതകം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button