KeralaLatest NewsNews

നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പത്തുവയസുകാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ പിടിയിലായതോടെ പുറത്തായതു ഞെട്ടിക്കുന്ന വിവരങ്ങള്‍. നെഞ്ചുവേദനയ്ക്കു പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ ഇടപെടലാണു പീഡനവിവരം പുറത്തറിയാന്‍ കാരണം. പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാളുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അന്നു രാത്രിയിലും മദ്യപിച്ചെത്തിയ പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചു.

തുടര്‍ന്ന് വയറുവേദനയ്ക്കു പെണ്‍കുട്ടി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞയാഴ്ച ഡോക്ടറുടെ പരിശോധനയില്‍ നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും മുറിപ്പാടുകള്‍ കണ്ടെത്തി. അസ്വാഭാവികത തോന്നിയ ഡോക്ടര്‍ കുട്ടിയുമായി സംസാരിച്ചതോടെയാണു പീഡനവിവരം വെളിപ്പെട്ടത്. ഡോക്ടര്‍ ഉടന്‍ കരുനാഗപ്പള്ളി പോലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളി തൊടിയൂര്‍ വടക്കുംമുറിയില്‍ കന്നേത്തറയില്‍ അനീഷ്കുമാര്‍ (29), പന്മന പോരൂക്കര കരീത്തറ വടക്കതില്‍ രാജീവ് (33), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുെവെനല്‍ കോടതിയിലും മറ്റു രണ്ടുപേരെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ മാതാപിതാക്കളെ കൊല്ലുമെന്നു പ്രായപൂര്‍ത്തിയാകാത്ത പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. കരുനാഗപ്പള്ളി എ.സി.പി: എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button