Latest NewsNewsInternationalGulf

സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു:തൊഴിലുകൾ നഷ്ടപ്പെട്ട് വിദേശികൾ

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാകുന്നു.ഇതോടെ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ച സാഹചര്യമാണ് നിലവിൽ.സൗദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജദ് വ റിസേര്‍ച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2016ല്‍ 42.5 ശതമാനമായിരുന്ന സ്വദേശിവത്കരണം ഈ വര്‍ഷം 43.2 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നിരവധി വിദേശ തൊഴിലാളികളെയാണ് ഒരു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത്. പക്ഷേ 12.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.പഠനം പൂർത്തിയായശേഷം തൊഴില്‍മേഖലയിലേക്ക് കടക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.

പൊതുമേഖലയിലാണ് സ്വദേശിവത്കരണം ശക്തമായി നടപ്പിലായത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ വിദേശികളുടെ തോത് 17 ശതമാനം കുറഞ്ഞു. 2018 അവസാനത്തോടെ ചില്ലറ വ്യാപാര മേഖലയില്‍ വന്‍ തോതില്‍ സ്വദേശികള്‍ കടന്നു വരുമെന്നാണ് പ്രതീക്ഷ. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിനാമി കച്ചവടങ്ങള്‍ക്കെതിരെ തുടരുന്ന ശക്തമായ നടപടി മൂലം കൂടുതല്‍ വിദേശികള്‍ രാജ്യം വിടാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button