KeralaLatest NewsNews

ജിഷയുടെ പിതാവ് പാപ്പു മരിച്ചനിലയിൽ

പെരുമ്പാവൂര്‍•പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയാമവിദ്യര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍. വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

ജിഷയുടെ അമ്മ ഇപ്പോള്‍ ആഡംബര ജീവിതം നയിക്കുന്ന വാര്‍ത്ത‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു.

മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് രാജേശ്വരി. കാറിലാണ് സദാ യാത്ര. മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം. ഹോട്ടലുകളില്‍ വലിയ തുകകള്‍ ടിപ്പായി നല്‍കുന്നുവെന്നും വാര്‍ത്ത‍യുണ്ടായിരുന്നു.

ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. ഈ വീടിന് സൗകര്യം കൂട്ടണമെമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. എന്നാൽ ഈ ആവശ്യം കളക്ടർ അംഗീകരിച്ചില്ല.

ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടർ രാജമാണിക്യം മുൻകൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ ഇതുവരെ പലവകയിൽ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നേരത്തെ, ജിഷയുടെ കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ ഒരു വിഹിതം ആവശ്യപ്പെട്ട് പാപ്പു രംഗത്ത് എത്തിയതും വാര്‍ത്ത‍യായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button