KeralaLatest NewsNews

“മാന്യന്‍ ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ് ആണായാള്‍”- ഐ.ജിയെക്കുറിച്ച് സരിത പറയുന്നു

തിരുവനന്തപുരം•ഐ.ജിയായിരുന്ന പദ്മകുമാറിനെ സരിത വിശേഷിപ്പിക്കുന്നത് “മാന്യന്‍ ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ്” എന്നാണ്. ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, സരിതയുടെ കത്തില്‍ പറയുന്ന കാര്യങ്ങളിലാണ് ഈ പരാമര്‍ശം.

ബിജു രാധാകൃഷ്ണന്‍ 6 കോടി രൂപയുമായി കമ്പനി വിട്ടപ്പോള്‍ പ്രതിസന്ധി നേരിട്ടു. കേസ് വന്നു. അപ്പോള്‍ നേരത്തെ ചൂഷണം ചെയ്തിട്ടുള്ള പോലീസുകാര്‍ കൂടുതല്‍ കര്‍ശനക്കാരായി മാറി. ഐജി പദ്മകുമാര്‍ സരിതയെ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്കായി കലൂരിലെ ഫ്ലാറ്റിലേക്ക് വിളിപ്പിക്കുകയും അവരെ ഉപയോഗിക്കുകയും ചെയ്തു. കൂടാതെ സരിതക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

സിറ്റി പോലീസ് കമ്മീഷണറായ എം.കെ അജിത്‌ കുമാര്‍ ടെലിഫോണില്‍ കൂടിയുള്ള ലൈംഗിക സംഭാഷണത്തിലും എസ്.എം.എസിലും ഒതുങ്ങി. ഭാഗ്യവശാല്‍ അവര്‍ പണം ആവശ്യപ്പെട്ടില്ല. അതിനുപകരം എന്താണ് ആവശ്യപ്പെട്ടതെന്ന് പറയുന്നില്ല. പദ്മകുമാര്‍ “മാന്യന്‍ ചമയുന്ന ആട്ടിന്‍ തോലിട്ട ചെന്നായ് ” ആണെന്നും സരിത പറയുന്നു.

കേസിന്റെ സാഹചര്യം മുതലാക്കിയ സലിം രാജാണ് (ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍) മറ്റൊരു കഥാപാത്രം. ഉമ്മന്‍ചാണ്ടിയുമായുള്ള അയാളുടെ സ്വാധീനം കാരണം അയാള്‍ സരിതയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സംഭാഷണം നടത്തുന്നത് അയാളുടെ പതിവാണ്. സരിതയെ ചിദംബരത്തിന് നല്‍കാന്‍ രമേശ്‌ ചെന്നിത്തലയുടെ പി.എ പ്രതീഷ് നായര്‍ ശ്രമിച്ചുവെന്നും സരിതയുടെ കത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button