KeralaLatest NewsNews

രണ്ടര മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെ വിട്ടയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്ന് രണ്ടര മണിക്കൂറോളം ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു. നോട്ടീസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടനെ വിളിച്ചു വരുത്തുകയായിരുന്നു. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. നടി ആക്രമത്തിനിരയായ സമയം താന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നല്‍കി പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നത്.

എസ്പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്തത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണ്ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്നും പൊലീസിന് ലഭിച്ചുവെന്നാണ് സൂചന. അതിനിടെ ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പൊലീസ് നിഷേധിച്ചു. കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമമെന്ന് അന്വേഷണ സംഘം പറഞ്ഞു. പഴുതുകള്‍ അടച്ചു കുറ്റപത്രം നല്‍കാന്‍ വേണ്ടി മാത്രമാണ് ഇത്. ജാമ്യം റദ്ദാക്കി ദിലീപിനെ വീണ്ടും ജയിലിലടക്കാന്‍ പൊലീസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നടി ആക്രമണത്തിന് ഇരയായ ദിവസം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്നതില്‍ വ്യക്തത വരുത്താനാണ് വീണ്ടും നടനെ ചോദ്യം ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പൊലീസിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ദിലീപ് പൊലീസ് ക്ലബ്ബില്‍ നിന്ന് മടങ്ങി. ഇതോടെ ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയും അകന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button