Latest NewsNewsIndia

യുവതിയുടെ കാലിനുള്ളിൽ നിന്നും പുറത്തുവരുന്നത് സിറിഞ്ച് സൂചികളും ആണികളും; അമ്പരന്ന് ഡോക്ടർമാർ

ഫത്തേപ്പൂര്‍: മുപ്പത്തിയഞ്ചുകാരിയായ യുവതിയുടെ കാലിനുള്ളിൽ നിന്നും പുറത്തുവരുന്നത് സിറിഞ്ച് സൂചികളും ആണികളും. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിനി അനസൂയ ദേവിയുടെ കാലിനുള്ളിൽ നിന്നുമാണ് ആണികളും മറ്റും പുറത്തേക്ക് വരുന്നത്. 2012 മുതലാണ് ഈ പ്രശ്നം ആരംഭിക്കുന്നത്. കാലിന്‍റെ മുട്ടിനു താഴെയുണ്ടാകുന്ന ചെറിയ മുഴയിലൂടെ വെള്ളം പുറത്തേക്കുവരുകയും അതിനൊപ്പം ആണി, സൂചി എന്നിവ പുറത്തേക്കു വരികയുമാണ്.

അതേസമയം ഈ വസ്തുക്കൾ എല്ലാം ഇവർ സ്വയം കാലിൽ കുത്തി കയറ്റുന്നതാണെന്ന് ആരോപിച്ച് ഡോക്ടർമാർ ഇവരെ പരിശോധിക്കാൻ വിസമ്മതിക്കുകയാണ്. എന്നാൽ തന്‍റെ സഹോദരി സ്വന്തം ശരീരം മനഃപ്പൂർവം വേദനിപ്പിക്കില്ലെന്നാണ് ഇവരുടെ സഹോദരൻ പറയുന്നത്. മിക്ക ഡോക്ടർമാരും കൈയ്യൊഴിഞ്ഞതോടെ ഫത്തേപൂറിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. ഇവരുടെ കാലിന്‍റെ എക്സ് റേ എടുത്ത് പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പാേയി കാരണം അനസൂയയുടെ കാലിന്‍റെ മുട്ടിനു താഴെ നിന്നുമായി ഇവർ കണ്ടെത്തിയത് എഴുപത് പിന്നുകളായിരുന്നു. കാലിൽ മാത്രമേ ഈ പ്രത്യേകതയുള്ളു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി കാണ്‍പൂരിലെ വിദഗ്ധരായ ഡോക്ടർമാരുടെ അടുക്കലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ഇവർ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button