Latest NewsNewsInternational

കുട്ടികളില്ലാത്തതിന് ബാല്യകാല സുഹൃത്തിനെ കൊന്ന് കുട്ടിയുമായി കടക്കാന്‍ ശ്രമിച്ച യുവതി പിടിയിലായത് ഇങ്ങനെ

തനിക്ക് കുട്ടികൾ ഇല്ലാത്തതിനാൽ ബാല്യ കാല സഖിയെ കൊലപ്പെടുത്തി കുഞ്ഞിനെ സ്വന്തമാക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.ന്യൂയോര്‍ക്കില്‍ ആണ് സംഭവം. 2015 -ൽ നടന്ന സംഭവത്തിന്റെ പിന്നിലുള്ള കാരണങ്ങൾ അറിഞ്ഞത് വിചാരണ വേളയിൽ ആയിരുന്നു. ആഷ്ലി വേഡ് എന്ന യുവതിയും ഏജലിക്കയും ബാല്യകാലം മുതല്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. ആഷ്‌ലി ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം.

പോകുന്ന വഴിയിലായിരുന്നു ഏജലിക്കായുടെ വീട്. ആഷ്‌ലി കൂട്ടുകാരിയെ കാണാനായി ഇവിടെ കയറുകയായിരുന്നു.എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഏജലിക്കയെ ഇവർ കുട്ടിയെ സ്വന്തമാക്കാനായി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീട്ടില്‍ കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങിവെച്ചിരുന്ന ആഷ്ലി തന്റെ കമുകനോട് താന്‍ പ്രഗ്നന്റ് ആണ് എന്ന കള്ളവും പറഞ്ഞിരുന്നു.

ഏജലിക്കായെ കഴുത്തറുത്ത് ആദ്യം കൊലപ്പെടുത്തിയ ശേഷം വയര് പിളര്‍ന്നു കൂട്ടിയെ പുറത്തെടുത്തു. പിന്നീട് കാമുകനെ ഇവർ വിളിച്ചു വരുത്തുകയായിരുന്നു. താൻ പ്രസവിച്ചതായാണ് ആഷ്‌ലി കാമുകനെ തെറ്റിഹാരിപ്പിച്ചത്. ചോരയിൽ കുളിച്ച കുട്ടിയെ കണ്ടപ്പോൾ കാമുകൻ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ റൂമിലും സ്റൈര്‍കേസിനടിയിലും ചോര തളം കെട്ടി കിടക്കുന്നതു കണ്ടു പരിശോധന നടത്തി.

ടോയ്ലറ്റിലേക്കുള്ള വഴിയില്‍ കത്തിയും പ്ലാസെന്റയും, അതിനപ്പുറം ചോരയില്‍ കുളിച്ചു ഏജലിക്കായുടെ ശരീരവും പോലീസ് കണ്ടെത്തി. കുട്ടിക്ക് അടിയന്തിര വൈദ്യ സഹായം നൽകി കുഞ്ഞിനെ രക്ഷപെടുത്തി. വിചാരണ വേളയിൽ താൻ മാനസിക രോഗത്തിന് അടിമയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. ആഷ്ലിക്ക് 40 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button