KeralaLatest NewsNews

കോട്ടയത്ത് നിന്ന് കാണാതാകുന്ന ദമ്പതികളുടെ എണ്ണം കൂടുന്നു : ഒരാഴ്ചയ്ക്കിടെ വീണ്ടും ദമ്പതികളെ കാണാതായി

 

കോട്ടയം: കോട്ടയത്തുനിന്നു ഒരാഴ്ചയ്ക്കിടെ കാണാതായ രണ്ടാമത്തെ ദമ്പതികളാണ്. കുടുംബവഴക്കിനെത്തുടര്‍ന്നു വീടുവിട്ടുപോയ ദമ്പതികള്‍ മടങ്ങിവന്നില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. ചിങ്ങവനം കുഴിമറ്റം സദന്‍ കവലയ്ക്ക് സമീപം താമസിക്കുന്ന മോനിച്ചന്‍ (42), ഭാര്യ ബിന്‍സി (നിഷ-37) എന്നിവരെയാണു വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ കാണാതായത്.

ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മോനിച്ചന്‍ തമിഴ്‌നാട് സ്വദേശിയുമായി ബിന്‍സിക്ക് അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നു വീട്ടിലെത്തി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു.

സംഭവ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നതു മോനിച്ചന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വഴക്കു രൂക്ഷമാകുകയായിരുന്നു. പിന്നീട് ബിന്‍സി ഇരുന്ന മുറിയിലേക്കു വെട്ടുകത്തിയുമായി മോനിച്ചന്‍ കയറിപ്പോകുന്നതു കണ്ടതായി കുട്ടികള്‍ പോലീസിനു മൊഴി നല്‍കി. അല്‍പ്പസമയത്തിനുശേഷം ഇയാള്‍ വീടിനു പുറത്തേക്കു പോയി. തൊട്ടു പിന്നാലെ ബിന്‍സിയും ഇറങ്ങിപ്പോയി.

ഇരുവരും തിരികെവരാതായതോടെ മക്കളായ രണ്ടു പെണ്‍കുട്ടികളും ആണ്‍കുട്ടിയും കുമരകത്തെ ബന്ധുവീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. ബന്ധുക്കള്‍ ചിങ്ങവനം എസ്.ഐ. അനൂപ് സി. നായര്‍ക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്നു ബിന്‍സിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ബിന്‍സിക്കു പരുക്കേറ്റതായി സൂചനയുണ്ട്.

എന്നാല്‍, സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button